എറണാകുളം: മേക്കപ്പ്ആർട്ടിസ്റ്റ് ജാൻമോണി ദാസിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അഖിൽ മാരാർക്കെതിരെ മറുപടിയുമായി സൂര്യ ഇഷാൻ. ജാൻമോണിക്കെതിരെ അഖിൽ മാരാർ നടത്തിയ പരാമർശം ഒരു മേക്കപ്പ് അർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ചു. തങ്ങൾ ചെയ്യുന്നത് തങ്ങളുടെ തൊഴിലാണ്. അതിൽ അഭിമാനമേ ഉള്ളൂ. അവരുെട വിയർപ്പൊപ്പി തങ്ങൾ ഉണ്ടാക്കുന്നത് തങ്ങളുടെ അന്നമാണെന്നും സൂര്യ വ്യക്തമാക്കി.
‘ഞങ്ങളുടെ തൊഴിലാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ഒരു അപമാനവുമില്ല. അഭിമാനമേ ഉള്ളൂ. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. അവരുടെ വിയർപ്പ് ഒപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുെട അന്നമാണ്. മൂന്ന് നേരം അഖിൽ കഴിക്കുന്ന അന്നം ഇതുപോലെ പാടത്ത് വിയർപ്പൊഴുക്കി ഉണ്ടാക്കുന്നതാണ്. ഒരാളുടെ ചെരുപ്പെടുക്കേണ്ടി വന്നാൽ പോലും അത് ജോലിയാണ്. അത് പറഞ്ഞാൽ പ്രിവിലേജിൽ ജീവിക്കുന്ന അഖിലിന് ചിലപ്പോൾ മനസിലാകില്ല’- സൂര്യ പറഞ്ഞു.
എങ്ങനെയാണ് ജൻമോണി ട്രാൻസ് കമ്മ്യൂണിറ്റിയെ അപമാനിച്ചതെന്നും സൂര്യ ചോദിച്ചു. ജാൻമോണിയും അഖിലും തമ്മിൽ എന്തെങ്കിൽ പ്രശ്‌നമുണ്ടെങ്കിൽ അതിലേക്ക് കമ്മ്യൂണിറ്റിയെയും തൊഴിലിനെയും വലിച്ചിഴക്കരുത്. ഒരാളെ കുറിച്ചു പറയുമ്പോൾ അതുമായി ബന്ധപ്പൈട്ടവരെ കുറിച്ചെല്ലാം ആലോചിക്കണം. നാളെ അഖിലിന്റെ മുഖത്ത് മേക്കഅപ്പ് ചെയ്യണമെങ്കിൽ അവർ തന്നെ വിയർപ്പൊപ്പണം. പറയുന്ന വാക്കുകളിൽ അഖിൽ നീതി പുലർത്തണമെന്നും സൂര്യ കൂട്ടിച്ചേർത്തു.
താരങ്ങളുടെ വിയർപ്പൊപ്പി നടക്കുന്നവൾ എന്നായിരുന്നു അഖിൽ മാരാർ ജാൻമോണിക്കെതിരായ നടത്തിയ അധിക്ഷേപ പരാമർശം. ബിഗ്‌ബോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെയായിരുന്നു അഖിലിന്റെ പരാമർശം. സംഭവം വിവാദമായതോെട അഖിൽ പരാമർശം പിൻവലിക്കുകയും ചെയ്തിരുന്നു.
Discussion about this post