ന്യൂയോർക്ക്: സാലഡിനായി ഉപയോഗിക്കുന്ന വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം. ബാക്ടീരിയ ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി 162 പേർ ആശുപത്രിയിൽ ചികിത്സ തേടി. അമേരിക്കയിലെ കൊളംബിയയിൽ ആണ് സംഭവം.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയവരിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ സാലഡ് വെള്ളരി കഴിച്ചതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സാലഡ് വെള്ളരിയിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടത്. ഇതേ തുടർന്ന് വിതരണം ചെയ്ത സാലഡ് വെള്ളരികൾ എല്ലാം സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവിഷൻ തിരിച്ചു വിളിച്ചു.
ഫ്‌ളോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള വെള്ളരിയിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സാൽമൊണല്ല ആഫ്രിക്കാന എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഫാമിൽ നിന്നുമുള്ള വെള്ളരി രാജ്യത്തെ 14 ജില്ലകളിലേക്ക് ആയിരുന്നു വിതരണം ചെയ്തിരുന്നത്.
വെള്ളരിക്ക കഴിച്ചവർക്ക് പനി, വയറിളക്കം, വയറ്റിൽ അസ്വസ്ഥത എന്നീ ആരോഗ്യപ്രശ്‌നങ്ങൾ ആണ് അനുഭവപ്പെടുന്നത്. ഇവർ ചികിത്സയിലാണ്. ബാക്ടീരിയ ബാധയെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.










Discussion about this post