കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്.
കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കിട്ടിയത്. ഉഗ്ര ശേഷയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചതിന് പിന്നാലെ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഈ പരിശോധനക്കിടെയാണ് ബോംബുകൾ കണ്ടെത്തിയത്.
എരഞ്ഞോളി സ്‌ഫോടനത്തിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രദേശവാസിയായ യുവതി രംഗത്ത് വന്നിരുന്നു. നാട്ടിൽ ബോംബ് നിർമാണം പതിവാണെന്നും പല വീടുകളും ബോംബ് നിർമാണത്തിന്റെ ഹബ്ബുകളാണെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ബോംബ് കണ്ടെടുത്തപ്പോൾ പോലീസിനെ അറിയിക്കാതെ പാർട്ടിക്കാരാണ് ബോബ് എടുത്തു മാറ്റിയത്. നാട്ടുകാർ പേടികൊണ്ടാണ് ഒന്നും തുറന്നു പറയാത്തത്. പ്രതികരിക്കുന്നവരുടെ വീടുകൾക്ക് നേരെ ബോംബേറ് പോലും ഉണ്ടാകുമെന്നും യുവതി പറഞ്ഞിരുന്നു.
Discussion about this post