റിയാദ് :ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 1300 ആയി. 1,301 മരണങ്ങളിൽ 83 ശതമാനവും, വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനായി ഉയർന്ന താപനിലയിൽ ദീർഘദൂരം നടന്ന അനധികൃത തീർഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്‌മാൻ അൽ ജലാജെൽ അറിയിച്ചു. ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജ് കർമങ്ങൾക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ഇത്തവണയെത്തിയത് .
5 തീർത്ഥാടകർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരെ വിമാനമാർഗം റിയാദിൽ ചികിത്സക്കായി കൊണ്ടു പോയെന്നും സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. മരിച്ച പല തീർഥാടകരുടെയും പക്കൽ ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ തിരിച്ചറിയൽ നടപടി വൈകുന്നവതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണപ്പെട്ടവരിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 165 തീർഥാടകരും ഇന്ത്യയിൽ നിന്നുള്ള 98 പേരും ജോർദാൻ, ടുണീഷ്യ, മൊറോക്കോ, അൾജീരിയ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് തീർഥാടകരും ഉൾപ്പെടുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് കണക്ക് പറയുന്നു. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുണ്ട്. കൊടും ചൂടിൽ ഗുരുതരമായ രോഗങ്ങൾ മൂർച്ഛിച്ചതും പ്രായാധിക്യവും മരണസംഖ്യ ഉയരാൻ കാരണമായതായും വിദേശകാര്യ വക്താവ് രൺധീർ ജെയ്‌സ്വാൾ കഴിഞ്ഞ ദിവസം അറിയച്ചിരുന്നു. അറിയിച്ചു. ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയത് 1,75,000 പേരായിരുന്നു.
Discussion about this post