തൃശൂർ; തൃശ്ശൂർ ജില്ലയിലെ സി.പി.എം. സാമ്പത്തിക പ്രതിസന്ധിയിൽ.ആദായ നികുതിവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കടുത്ത നിലപാട് എടുത്തതോടെയാണ് പാർട്ടി സാമ്പത്തിക ഞെരുക്കം അനുഭവിക്കെണ്ടി വരുന്നത്.
. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഏപ്രിൽ രണ്ടിന് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഒരുകോടി രൂപ പണമായി പിൻവലിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ രണ്ടു ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പോഷകസംഘടനകളിൽനിന്ന് സാമ്പത്തിക സഹായംതേടാൻ പാർട്ടി തീരുമാനിച്ചെന്നാണ് സൂചന. ശനിയാഴ്ച ചേർന്ന അവൈലബിൾ ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. അതിനുപുറമേ, സംസ്ഥാന ഘടകവുമായി ആലോചിച്ച് ഇ.ഡി.ക്കും ആദായനികുതി വകുപ്പിനുമെതിരേ കോടതിയെ സമീപിക്കാനും തീരുമാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post