ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയൊരു സ്‌ഫോടക വസ്തു തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ചൈനയുൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ വിറപ്പിച്ചുകൊണ്ടാണ് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം. ആണവ പോർമുന കഴിഞ്ഞാൽ, ഏറ്റവും മാരക ശേഷിയുള്ള സ്‌ഫോടക വസ്തുവാണ് രാജ്യം വികസിപ്പിച്ചിരിക്കുന്നത്. സെബക്‌സ് 2 എന്നാണ് ഇന്ത്യയുടെ പോരാളിക്ക് നൽകിയിരിക്കുന്ന പേര്. നാഗ്പൂരിലെ ഇക്കണോമിക് എക്്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സെബക്‌സ് 2 വികസിപ്പിച്ചെടുത്തത്.
സെബക്‌സ് 2 ഉപയോഗിച്ച് ബോംബ്, പീരങ്കി ഷെൽ, മിസൈൽ പോർമുനകൾ എന്നിവയുടെ പ്രഹര ശേഷി പതിൻമങ്ങ് വർദ്ധിപ്പിക്കാം. ആർട്ടിലറി ഷെല്ലുകൾ, ഏരിയൽ ബോംബുകൾ എന്നിവയിലും സെബക്‌സ് 2 ഉപപയോഗിക്കാം. പുതിയ സ്‌ഫോടക വസ്തുവിന്റെ പ്രഹരശേഷി രാവികസേന സർട്ടിഫൈ ചെയതു കഴിഞ്ഞു. ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചുകഴിഞ്ഞാൽ, സെബക്‌സ് 2 ഇന്ത്യൻ സേനയ്ക്ക് കരുത്താകും. ആറ് മാസത്തിനകം, സെബക്‌സ് തയ്യാറാകുമെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും ശക്തമായ പരമ്പരാഗത സ്‌ഫോടക വസ്തുവായി നാവികസേന സെബക്‌സിനെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ സേനയ്ക്ക് കരത്ത് പകരുന്നത് കൂടാതെ കയറ്റുമതിയുടെ വലിയൊരു ലോകം കൂടി സെബക്‌സ് 2 തുറന്ന് തരും. ടിഎൻടി തുല്യതയുടെ അടിസ്ഥാനത്തിലാണ് ഒരു സ്‌ഫോടക വസ്തുവിന്റെ പ്രഹരം അളക്കുക. ടിഎൻടിയുടെ രണ്ട് മടങ്ങ് പ്രഹരശേഷിയുണ്ട് സെബക്‌സിന്. ഹൈ മെൽറ്റിംഗ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്.
Discussion about this post