കൊച്ചി: ബീഫ് ചലഞ്ചിന് സമാനമായി ഡി വൈ എഫ് ഐ നടത്തുന്ന പോർക്ക് ചലഞ്ചിനെതിരെ മുസ്‌ലിം മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ മന്ത്രി കെ ടി ജലീൽ. തന്റെ ഫേസ് ബുക്ക് വാളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്, ഒരു വിഭാഗത്തിന്റെ മത വികാരത്തിനെതിരായ ബീഫ് ചലഞ്ച് നടത്താമെങ്കിൽ പോർക്ക് ചലഞ്ചും നടത്താമെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്.
പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സമൂഹമാധ്യമ വാളുകളിൽ കാണാൻ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രൈസ്തവ മതക്കാർക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാർ നാട്ടിലുണ്ട്. എന്നാൽ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതർക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല. .
പലിശ മുസ്ലീങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ടെന്ന് ”പന്നിയിറച്ചി വിരോധികൾ” പറയാത്തതെന്താണ്?. പന്നിയിറച്ചി കഴിക്കുന്നതിനെക്കാൾ വലിയ പാപമല്ലേ പലിശ മുതൽ ഭക്ഷിക്കൽ?. മദ്യം മുസ്ലീങ്ങൾക്ക് നിഷിദ്ധമാണ്. ക്രൈസ്തവർക്കോ ഹൈന്ദവർക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വർഗം അപ്രാപ്യമാണെന്ന് മുസ്ലീങ്ങളെപ്പോലെ അവർ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് “പന്നിവരുദ്ധർ” ഉൽഘോഷിച്ചത് കണ്ടില്ലെന്നും കെടി ജലീൽ പറഞ്ഞു.
എന്നാൽ ഇയാൾക്കിത് എന്ത് പറ്റി എന്ന ഞെട്ടലിലാണ് സമൂഹമാദ്ധ്യമത്തിലെ പലരും. ഇടത് പക്ഷത്തിന്റെ തീവ്ര മുസ്‌ലിം പ്രീണനം കാരണം ഹിന്ദു വിശ്വാസികൾ പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോകുന്നുവെന്നും അതെ സമയം മുസ്‌ലിം വോട്ടുകൾ ഒരു പരിധിയിൽ കൂടുതൽ തങ്ങൾക്ക് ലഭിക്കില്ലെന്നും ഇടതു പക്ഷം മനസിലാക്കിയതായാണ് പലരും കമന്റ് ചെയ്യുന്നത്.
Discussion about this post