എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ വന്ന് പോയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ. പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ബിജെപി സംസ്ഥാനതല അംഗത്വ പ്രചാരണ ശിൽപശാലയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു കെ.സുരേന്ദ്രൻ .
പുനരധിവാസം സംബന്ധിച്ച് കൃത്യമായ രൂപരേഖ തയാറാക്കി നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി വയനാട്ടിലെ സന്ദർശനം കഴിഞ്ഞ് മടങ്ങിയിട്ട് 9 ദിവസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുല്ലപ്പെരിയാർ ഡാമിന് ഏത് സമയത്തും തകർച്ച സംഭവിക്കാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ജനങ്ങൾ.
ആ കാര്യത്തിൽ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചേർന്ന് ചർച്ച നടത്തി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ യുവവനിത ഡോക്ടർ ക്രൂരമായി പീഡനത്തിനിരായായി കൊല്ലപ്പെട്ടതിൽ കേരളത്തിൽ ബിജെപിയും മഹിളാ മോർച്ചയും മാത്രമാണ് പ്രതിഷേധിക്കുന്നത്. ബാക്കിയുള്ളവർ മൗനം പാലിക്കുകയാണ്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നടത്തുന്ന ഭീകരവാഴ്ചയ്ക്കെതിരെ പ്രതികരിക്കണം എന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post