ജെറുസലേം: ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ അടുത്തിടെയായി ഇത് രൂക്ഷമായി. മാസങ്ങളായി നീണ്ടു നിൽക്കുന്ന പോരാട്ടം നിരവധി ഇസ്രായേൽ സൈനികരുടെ ജീവനാണ് എടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതമാണ് ഹമാസ് ഭീകരരും ഇസ്രായേൽ സൈന്യവുമായുള്ള പോരാട്ടം ഇത്രയും ശക്തമായത്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇന്ന് വരെ 1600 സൈനികർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത് എന്നാണ് കണക്കുകൾ. എന്നാൽ മരണത്തിന് ശേഷവും ഇവരിൽ ഭൂരിഭാഗവും പേരുടെ ജീവാംശം ബീജങ്ങളായി ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ആണ് മരണത്തിന് ശേഷം സൈനികരുടെ ബീജങ്ങൾ എടുത്ത് സൂക്ഷിക്കുന്നത്.
ഇതിനോടകം തന്നെ 170 സൈനികരുടെ ബീജങ്ങൾ ആണ് ഇത്തരത്തിൽ രക്ഷിതാക്കളുടെ ആവശ്യപ്രകാരം എടുത്ത് സൂക്ഷിച്ചിട്ടുള്ളത്. വിവാഹിതരായ ചെറുപ്പക്കാരുടേത് ആണ് ഇതിൽ ഭൂരിഭാഗവും. അടുത്ത തലമുറയെ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ബീജങ്ങൾ എടുത്ത് സൂക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ബീജങ്ങൾ കൊണ്ട് ഇവരുടെ ഭാര്യമാർ ഗർഭം ധരിക്കുന്നു. കൊല്ലപ്പെട്ട 72 മണിക്കൂറിനുള്ളിലാണ് സൈനികരിൽ നിന്നും ബീജങ്ങൾ എടുത്ത് മാറ്റാറുള്ളത്.
പണ്ട് കാലങ്ങളിൽ തന്നെ ഈ രീതി ഉണ്ടായിരുന്നു. എന്നാൽ കോടതിയുടെ അനുമതി ഇതിന് ആവശ്യമായത് കൊണ്ട് തന്നെ ബീജങ്ങൾ എടുത്ത് സൂക്ഷിക്കുന്നത് കുറവായിരുന്നു. എന്നാൽ ഇന്ന് മരണ ശേഷം ബീജങ്ങൾ എടുത്ത് സൂക്ഷിക്കാൻ അനുമതിയുണ്ട്.
Discussion about this post