(നിലപാട്)
മനു എറണാകുളം
പാര്‍ട്ടിയുടെ ജനനകാലം മുതല്‍ ഇപ്പോള്‍ യാക്കൂബ് മേമന് വധശിക്ഷവരെ നീളൂന്ന പുതുകാലം വരെ സിപിഎം നിലപാടുകള്‍ ഇത്തരത്തില്‍ സംശയജനകമാണ്. പലപ്പോഴും പല നിലപാടുകളും വിഴുങ്ങുകയും തള്ളിക്കളയുകയും ചെയ്യേണ്ട സാഹചര്യമുണ്ടായത് എല്ലാവര്‍ക്കുമറിയാം. ഇസ്രത്ത് ജഹാന് ഭീകരരുടെ ഉപകരണവും, ചാവേറുമാണെന്ന് ഭീകരര്‍ വരെ സമ്മതിക്കുമ്പോള്‍ സിപിഎമ്മിന് അന്ന് സ്വീകരിച്ച രാഷ്ട്രീയ നിലപാട് രാജ്യവിരുദ്ധമാണെന്ന് പൊതുസമൂഹത്തില്‍ സമ്മതിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് ഉറപ്പാണ്.
ഇസ്രത്ത് ജഹാന് ഭീകരരുമായബന്ധമുള്ള ചാവേറാണ് എന്ന് സ്ഥാപിക്കുന്ന മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹഡ്ലിയുടെ മൊഴി ഇന്ത്യന്‍ രാഷ്ട്രീയത്തെ അത്രയൊന്നും പിടിച്ച് കുലുക്കിയേക്കില്ല. പ്രത്യേകിച്ചും ദേശീയ മാധ്യമങ്ങളും മറ്റും ബിജെപി-മോദി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇക്കാലത്ത്്. എന്നാല്‍ ഗുജറാത്തില്‍ ഇസ്രത്ത് ജഹാനും കൂടെ മലയാളിയായ പ്രാണേഷ്കുമാര്‍ ഉള്‍പ്പടെ മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടപ്പോള്‍ അത് വ്യാജ ഏറ്റമുട്ടലെന്ന വാദവുമായി അരയും തലയും മറുക്കി രംഗത്തിറങ്ങിയ സിപിഎം സഖാക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ ഇസ്രത്ത് ജഹാനെ ധീരരക്ത സാക്ഷികളാക്കി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത വൃന്ദകാരാട്ടിനെങ്കിലും ഇത് നാണക്കേടുണ്ടാക്കുമെന്ന് ഉറപ്പ്.
ഗുജറാത്തിലായതിനാല്‍ നരേന്ദ്രമോദിയ്ക്കെതിരെ വലിയ പ്രതിഷേധം നയിച്ച് നേട്ടം കൊയ്യുകയായിരുന്നു അന്നെല്ലാം ഇടത് പാര്‍ട്ടികളുടെ ഉദ്ദേശം. ഇസ്രത്ത് ജഹാന് ഭീകരരുമായി ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും പരിശോധിക്കുക പോലും ചെയ്യാതെ അയാളെ ധീരരക്ത സാക്ഷിയാക്കാനായിരുന്നു സിപിഎം ശ്രമം. മലയാളിയായ പ്രാണേഷ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ ഭീകരബന്ധം എന്‍ഐഎ തെളിയിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനായിരുന്നു പ്രകാശ കാരാട്ട്, വൃന്ദ കാരാട്ട്, തുടങ്ങിയ വലിയ സഖാക്കളുടെ അത്യുത്സാഹം.
ഇസ്രത്ത് ജഹാന്റെ ഭീകരബന്ധം സംബന്ധിച്ച് തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ പേജുകള്‍ കാണാതായത് യുപിഎ സര്‍ക്കാരിനെയും പ്രതി്കൂട്ടിലാക്കി. മോദി സര്‍ക്കാരിനെതിരെ ഇസ്രത്ത് ജഹാന്റെ മരണം ഉപയോഗിക്കുകയായിരുന്നു ഇടത്പക്ഷ ബുദ്ധികേന്ദ്രങ്ങളുടെ ഉദ്ദേശം. വൃന്ദ കാരാട്ടിനെ പോലുള്ള ഇടത് ബുദ്ധിജീവികള്‍ പക്ഷേ ചിലരുടെ കയ്യിലെ കളിപ്പാവകളായി മാറുകയായിരുന്നു. രാജ്യസ്നേഹത്തില്‍ വരെ രാഷ്ട്രീയത്തിനായി വെള്ളം ചേര്‍ക്കുന്ന സിപിഎം പതിവ് മിനിമം പരിപാടി ഇന്ത്യ വിരുദ്ധ ശക്തികള്‍ ചറുതായൊന്നുമല്ല ഇക്കാലമെത്രയും ഉപയോഗിച്ചത്. സിബിഐയെ ഉപയോഗിച്ച് ബിജെപി മുന്നേറ്റം തടയാനുള്ള യുപിഎ സര്‍്ക്കാരിന്റെ നിലപാടുകളിലെ നീതികേടും ഇപ്പോള്‍ പൊളിച്ചടുക്കപ്പെടുകയാണ്.
2004 ലാണ് ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാന്(19), മലയാളിയായ പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേരാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊല്ലാനെത്തിയ ഭീകരര്‍ എന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ ഇത് വ്യാജ ഏറ്റമുട്ടലാണെന്നാരോപിച്ച് ഇസ്രത്ത് ജഹാന് ധീരപരിവേഷം നല്കി ഇടത്പക്ഷ പ്രസ്ഥനങ്ങള്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തി. ഡല്‍ഹിയിലടക്കം സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം അരങ്ങേറി. വ്യാജ ഏറ്റമുട്ടലില്‍ ആരോപണവിധേയരായവര്‍ക്കെതിരെ നടപടി എടുക്കെണമെന്നാവശ്യപ്പെട്ട് 2013 ജൂണില്‍ ഡല്‍ഹിയില്‍ ഇസ്രത്ത് ജഹാന്റെ മാതാവുള്പ്പടെയുള്ളവര് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കടുത്ത വൃന്ദകാരാട്ട് നടത്തിയ പ്രസംഗം മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ളതായിരുന്നു. ഇസ്രത്ത് ജഹാനെ പുകഴ്ത്തി സിപിഎം നേതാക്കളുടെ പല പ്രസ്താവനകളും പിന്നീടും ഉണ്ടായി. കേരളം ഉള്‍പ്പടെ സിപിഎമ്മിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്കെതിരെ ഇസ്രത്ത് ജഹാന് വ്യാജ ഏറ്റമുട്ടല്‍ കേസ് സിപിഎം നേതാക്കള്‍ വലിയ തോതില്‍ ഉപയോഗിച്ചു.
ഇപ്പോള്‍ പതിവ് പോലെ സിപിഎമ്മിന്റെ ഇസ്രത്ത് ജഹാന് അനുകൂല നിലപാട് വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഇസ്രത്ത് ജഹാന് ലഷ്കര്‍ ഇ തൊയിബ ചാവേറാണെന്ന മുംബൈ ആക്രമണക്കേസിലെ ആസൂത്രകനായ ഹഡ്ലി മൊഴി നല്കുമ്പോള് വൃന്ദ കാരാട്ട് എന്ത് വിശദീകരണമാണ് നല്‍കുക. റെക്കോഡ് ചെയ്യപ്പെട്ട മൊഴിയും, അത് സംബന്ധിച്ച വാര്‍ത്തകളും വ്യാജമെന്ന് വ്യാജഏറ്റമുട്ടല്‍ കേസ് പോലെ പറഞ്ഞൊഴിയുകയെ ചുവപ്പന്‍ ബുദ്ധിജീവികള്‍ക്ക് കഴിയുകയുള്ളു എന്നതാണ് അവസ്ഥ. താല്‍്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യവിരുദ്ധരെ വരെ പിന്തുണക്കുന്ന എന്ന അപഖ്യാതി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അത്ര പുതുമയുള്ളതൊന്നുമല്ല.
പാര്‍ട്ടിയുടെ ജനനകാലം മുതല്‍ ഇപ്പോള്‍ യാക്കൂബ് മേമന് വധശിക്ഷവരെ നീളൂന്ന പുതുകാലം വരെ സിപിഎം നിലപാടുകള്‍ ഇത്തരത്തില്‍ സംശയജനകമാണ്. പലപ്പോഴും പല നിലപാടുകളും വിഴുങ്ങുകയും തള്ളിക്കളയുകയും ചെയ്യേണ്ട സാഹചര്യമുണ്ടായത് എല്ലാവര്‍ക്കുമറിയാം. ഇസ്രത്ത് ജഹാന് ഭീകരരുടെ ഉപകരണവും, ചാവേറുമാണെന്ന് ഭീകരര്‍ വരെ സമ്മതിക്കുമ്പോള്‍ സിപിഎമ്മിന് അന്ന് സ്വീകരിച്ച രാഷ്ട്രീയ നിലപാട് രാജ്യവിരുദ്ധമാണെന്ന് പൊതുസമൂഹത്തില്‍ സമ്മതിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് ഉറപ്പാണ്. എല്ലാം ഭരണകൂട തന്ത്രം എന്ന രീതിയില്‍ തീവ്ര സംഘടനകളും, രാജ്യ വിരുദ്ധ സംഘടനകളും സ്വീകരിക്കുന്ന വിലയിരുത്തല്‍ ഒരു ബഹുജന സംഘടന എന്ന നിലയില്‍ സിപിഎമ്മിന് എത്രത്തോളം സ്വീകാര്യമെന്ന് ചിന്തനീയമാണ്. ഫലത്തില്‍ കോടതി വരെ തള്ളിക്കളഞ്ഞ ഇസ്രത്ത് ജഹാന് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ഹഡ്ലിയുടെ മൊഴി കൂടി വരുന്നതോടെ അന്നത്തെ സിപിഎം നിലപാട് പാടെ ദുര്‍ബലമായിരിക്കുകയാണ്. മോദിയെ എതിര്‍ക്കാന്‍ ഏത് രാജ്യവിരുദ്ധരുമായി കൂട്ടുകൂടും എന്ന രീതിയിലുള്ള വിമര്‍ശനം സിപിഎം നേരിടേണ്ടി വരും. അസഹിഷ്ണുത വാദമുയര്‍ത്തി രാജ്യം അപകടകരമായ അവസ്ഥയിലേക്ക് എന്ന രീതിയില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രതിച്ഛായ തകര്‍ത്തതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ പങ്ക് വഹിച്ചുവെന്ന വിമര്‍ശനവും പൊതുസമൂഹം ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post