Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

നരേന്ദ്രമോദിയുടെ കണ്ണും കാതും ! സംഭവബഹുലമായ ജീവിത പുസ്തകത്തിലെ പുതിയ ഏട് തുറന്ന് അജിത് ഡോവൽ ; കളികൾ ഇനിയും ബാക്കിയുണ്ട്

by Brave India Desk
Jun 13, 2024, 08:49 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദിയുടെ വലംകൈ അജിത് ഡോവൽ ചുമതല ഏൽക്കുകയാണ്.   ഡോവലിന് മൂന്നാം തവണയും നിയമനം നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 10.06.2024 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ക്യാബിനറ്റിൻ്റെ നിയമന സമിതി ആണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമന്ത്രി മോദിയുടെ കാലാവധിക്കൊപ്പമോ അല്ലെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may like

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണും കാതും എന്നറിയപ്പെടുന്ന അജിത് ഡോവൽ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച അദ്ദേഹം സൈനിക ഉദ്യോഗസ്ഥർക്കുള്ള ധീരതയ്ക്കുള്ള പുരസ്‌കാരമായ കീർത്തി ചക്ര മെറിറ്റോറിയസ് സർവീസ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. ഐബി മേധാവിയായിരുന്ന ഡോവൽ 2014 മെയ് 31നാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. 1972ലാണ് അജിത് ഡോവൽ ഇൻ്റലിജൻസ് ബ്യൂറോയിൽ ചേർന്നത്. തൻ്റെ 46 വർഷത്തെ സേവനത്തിൽ 7 വർഷം മാത്രമാണ് അദ്ദേഹം പോലീസ് യൂണിഫോം ധരിച്ചിട്ടുള്ളത്. ഔദ്യോഗിക സേവന കാലയളവിന്റെ ഭൂരിഭാഗവും രഹസ്യാന്വേഷണ ജോലിയായിരുന്നു അജിത് ഡോവൽ നിർവഹിച്ചിരുന്നത്.

ഇന്ത്യയിൽ ദേശീയ സുരക്ഷാ കൗൺസിലിൻ്റെ തലവൻ കൂടിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.  ദേശീയ അന്തർദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയ്ക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുക എന്നതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി. 1998 ൽ രാജ്യത്ത് രണ്ടാം തവണ ആണവ പരീക്ഷണം നടത്തിയപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന തസ്തിക ഇന്ത്യയിൽ ആദ്യമായി സൃഷ്ടിക്കപ്പെട്ടത്.

വ്യോമസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓരോ നിമിഷവും ദേശീയ സുരക്ഷ സംബന്ധിച്ച  വിവരങ്ങൾ നൽകുന്നതുവരെ നിരവധി കാര്യങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കപ്പെടുന്നത്. 2016 സെപ്റ്റംബറിൽ നടന്ന ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും 2019 ഫെബ്രുവരിയിൽ പാകിസ്താൻ അതിർത്തി കടന്ന് നടത്തിയ ബാലാകോട്ട് വ്യോമാക്രമണവുമെല്ലാം ഡോവലിൻ്റെ മേൽനോട്ടത്തിലാണ് നടത്തിയത്. ഡോക്‌ലാം തർക്കം അവസാനിപ്പിക്കാനും വടക്കുകിഴക്കൻ മേഖലയിലെ കലാപത്തെ നേരിടാൻ നിർണായക നടപടികൾ സ്വീകരിക്കാനും നേതൃത്വം വഹിച്ചതും അജിത് ഡോവൽ തന്നെയായിരുന്നു.

1968-ൽ ഐപിഎസ് ഓഫീസറായി പോലീസ് ജീവിതം ആരംഭിച്ച ഡോവൽ മിസോറാമിലും പഞ്ചാബിലും വിമത വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1999-ൽ കാണ്ഡഹാറിൽ ഹൈജാക്ക് ചെയ്യപ്പെട്ട IC-814-ൽ നിന്ന് യാത്രക്കാരെ മോചിപ്പിക്കുന്ന ദൗത്യത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 1971 നും 1999 നും ഇടയിൽ ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ട പല സംഭവങ്ങളിലും  മോചനം സാധ്യമായത് ഡോവലിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ആയിരുന്നു. ഏഴ് വർഷം പാകിസ്താനിൽ രഹസ്യാന്വേഷണ പ്രവർത്തകനായും അജിത് ഡോവൽ പ്രവർത്തിച്ചു. ഒരു വർഷം രഹസ്യ ഏജൻ്റായി സേവനമനുഷ്ഠിച്ച ശേഷം ആറ് വർഷത്തോളം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തുകൊണ്ടാണ് ഡോവൽ പാകിസ്താനിൽ പ്രവർത്തിച്ചിരുന്നത്. 1984-ൽ  ഖാലിസ്ഥാനി തീവ്രവാദത്തെ തകർക്കാനുള്ള ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാറി’ൻ്റെ രഹസ്യാന്വേഷണ വിവരശേഖരണത്തിലും ഡോവൽ ഒരു പ്രധാന പങ്ക് വഹിച്ചു.

2009-ൽ ഇന്റലിജൻസ് ബ്യൂറോ സർവീസിൽ നിന്നുംവിരമിച്ച ശേഷം അജിത് ഡോവൽ വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ സ്ഥാപക ഡയറക്ടറായി ചുമതല നിർവഹിച്ചു വന്നിരുന്ന കാലഘട്ടത്തിലാണ് 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുന്നത് . മോദിയുടെ പ്രത്യേക താല്പര്യപ്രകാരം അജിത് ഡോവൽ രാജ്യ സുരക്ഷാ ചുമതലയിലേക്ക് തിരികെ പ്രവേശിച്ചു.
2014ൽ ഇറാഖിലെ തിക്രിത്തിൽ ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരുടെ മോചനത്തിനായി നേതൃത്വം നൽകിയത് അജിത് ഡോവലിന്റെ പ്രാധാന്യം രാജ്യത്തിന് കാണിച്ചുതന്ന സംഭവമായിരുന്നു. പിന്നീട് മ്യാൻമറിൽ  പ്രവർത്തിച്ചു വന്നിരുന്ന നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് തീവ്രവാദികൾക്കെതിരെ ആർമി ചീഫ് ജനറൽ ദൽബീർ സിംഗ് സുഹാഗിനൊപ്പം മ്യാൻമറിൽ നടത്തിയ വിജയകരമായ സൈനിക നടപടിക്കും ഡോവൽ നേതൃത്വം നൽകി.

2019 ൽ ഡോവലിനെ അഞ്ച് വർഷത്തേക്ക് കൂടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ  ക്യാബിനറ്റ് റാങ്ക് നൽകിക്കൊണ്ടാണ് ഡോവലിനെ പ്രധാനമന്ത്രി തന്റെ വലംകൈയായി ചേർത്ത് നിർത്തിയിരുന്നത്. ഇപ്പോൾ ഇതാ മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി  അജിത് ഡോവൽ അല്ലാതെ  മറ്റൊരു പേരും ചിന്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നും അവസാനിച്ചിട്ടില്ല, കളികൾ ഇനിയും ബാക്കിയുണ്ട് എന്ന് തന്നെയാണ് ഡോവലിന്റെ പുനർനിയമനത്തിലൂടെ മോദി ലോകത്തിനു മുൻപിൽ വ്യക്തമാക്കുന്നത്.

Tags: NSAAjit Dowalibpm modi
Share1TweetSendShare

Latest stories from this section

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

Discussion about this post

Latest News

കർഷകർക്ക് മോദി സർക്കാരിന്റെ വമ്പൻ സമ്മാനം ; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു ; പുതിയ പലിശ സബ്സിഡി പദ്ധതിയും

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies