മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി മുൻമന്ത്രി കെടി ജലീൽ. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വളരെ സദുദ്ദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലീം ലീഗ് തയ്യാറല്ലെന്നും കെടി ജലീൽ പറഞ്ഞു. കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലീങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
ഹജ്ജിനുപോയ മത പണ്ഡിതൻ കടത്ത് നടത്തിയിട്ടുണ്ടെന്നും കെടി ജലീൽ ആരോപിച്ചു. ഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോൾ സ്വർണ്ണം കടത്തിയിരുന്നു. ഇയാൾ മുസ്ലീം ലീഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഖാബ് തങ്ങൾ മതവിധി (ഫത്വ) പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.












Discussion about this post