വാഷിംഗ്ടൺ: ഗൾഫ് ഓഫ് മെക്‌സിക്കോയിൽ രൂപം കൊണ്ട മിൽട്ടണെന്ന കൊടുങ്കാറ്റ് കാറ്റഗറി മൂന്നിൽ എത്തിയതോടെ അതീവ ജാഗ്രതയിലാണ് അമേരിക്ക. കൊടുങ്കാറ്റ് നിലവിൽ ഫ്‌ളോറിഡയുടെ പടിഞ്ഞാറന് തീരത്തേക്കാണ് നീങ്ങുന്നത്. ഇതോടെ ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് നാഷണൽ ഹരിക്കെയ്ൻ സെന്റർ നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റ് മണിക്കൂറിൽ 40 മൈൽ വേഗതയിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു. മിൽട്ടൺ നിലവിൽ വടക്ക്-വടക്കുകിഴക്കോട്ടാണ് നീങ്ങുകയാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. 500 ഡ്യൂട്ടി ട്രൂപ്പുകളെ മേഖലയിൽ വിന്യസിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്. 137 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും ബൈഡൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്
ഫ്ളോറിഡയിലും തെക്കുകിഴക്ക് ഉടനീളമായി വീശിയ ഹെലിൻ ചുഴലിക്കാറ്റ് വരുത്തിയ ദുരന്തത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും വൻ നാശഷ്ടം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പ്രസിഡന്റ് ബൈഡൻ വ്യാഴാഴ്ച ഫ്ളോറിഡയിലെ ബിഗ് ബെൻഡിൽ ഒരു ആകാശ പര്യടനം നടത്തിയിരുന്നു. അവിടെ ഹെലൻ കാറ്റഗറി 4 ആയി ആഞ്ഞടിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. വൈദ്യുതിയും ഓട വെള്ളവും സഞ്ചാരയോഗ്യമായ റോഡുകളും ഇല്ലാതെ ആളുകൾ ഇപ്പോഴും കഷ്ടപ്പെടുന്നതിനാൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ബില്യൺ കണക്കിന് ഡോളർ ചിലവ് വരുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.
മിൽട്ടൺ ഞായറാഴ്ച രാത്രിയോടെ തെക്കുപടിഞ്ഞാറൻ മെക്സിക്കോ ഉൾക്കടലിലൂടെ നീങ്ങുമെന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്ക്-മദ്ധ്യ ഗൾഫ് കടന്ന് ആഴ്ചയുടെ മദ്ധ്യത്തോടെ ഫ്ളോറിഡയുടെ പടിഞ്ഞാറൻ തീരത്ത് എത്തുമെന്നും എൻഎച്ച്സി അറിയിച്ചു. ഫ്ളോറിഡയിലും തെക്കുകിഴക്ക് ഉടനീളമായി വീശിയ ഹെലിൻ ചുഴലിക്കാറ്റ് വരുത്തിയ ദുരന്തത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും വൻ നാശഷ്ടം റിപ്പോർട്ട് ചെയ്യുകയും ചെയ്തു
Discussion about this post