പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെയെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് . ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്താണ് പുറത്തായത്.
രണ്ടു പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പൊതുമധ്യത്തിൽ വന്നത്. പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം മണ്ഡലത്തിൽ പൊടി പൊടിക്കുന്നതിനിടയിലാണ് കത്ത് പുറത്തുവന്നത്. ഷാഫി പറമ്പിൽ എം പി തന്റെ സ്വാധീനത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കെട്ടിയിറക്കിയതാണ് എന്ന ആരോപണം നിലനിൽക്കെയാണ് കത്ത് പുറത്ത് വരുന്നത്. ഈ വാദം ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസിൽ നിന്നും നിലവിലെ ഇടതുപക്ഷ സ്ഥാനാർഥി സരിൻ പുറത്ത് പോയത്.
അതേസമയം ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. അതൊക്കെ കഴിഞ്ഞു പോയ കാര്യമാണെന്നും അങ്ങനെ പലരും പല കത്തും നൽകുമെന്നും വി ഡി സതീശൻ പ്രതികരിച്ചു. എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഈ പുറത്ത് വന്ന കത്ത് ഇടത് പക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്.
Discussion about this post