തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവനെടുക്കുന്നതായി കണക്കുകൾ.മൂന്ന് വർഷത്തിനിടെ കേരളത്തിൽ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.മൂന്ന് വർഷത്തിനിടെ ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ച 22 കുട്ടികളിൽ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളിൽ പറയുന്നു.
ഇത്തരം കേസുകളിൽ വളരെ കുറച്ച് മാത്രമാണ് പുറത്തുവരുന്നെന്നും ഡിജിറ്റൽ ആസക്തിയുടെ യഥാർത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നുമാണ് പോലീസ് നിഗമനം. കുട്ടികൾക്കിടയിലെ മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതായി ആരംഭിച്ച ചിരി’ ഹെൽപ്പ് ലൈനിലേയ്ക്ക് ആയിരക്കണക്കിന് കോളുകളാണ്ഓരോ മാസവും വരുന്നതെന്ന് ഡിഐജി പറഞ്ഞു.
മൊബൈൽ- ഇന്റർനെറ്റ് സാങ്കേതിക വിദ്യകളോടുള്ള അമിത താൽപര്യം യുവാക്കളിൽ വിഷാദ രോഗ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ ഉണ്ട്. ഇല്ല്യാനോസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പഠനത്തിൽ ഏകദേശം ഇരുപതിനോടടുത്ത് പ്രായമുള്ള കോളേജ് വിദ്യാർത്ഥികളാണ് പഠനവിധേയരായത്.
Discussion about this post