വൈക്കം: കടുത്ത വിഭാഗീയതയെ തുടർന്ന് സി.പി.എം വിട്ട് ബി ജെ പി യിൽ ചേർന്ന . മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ മകള്‍ മാതു മുല്ലശേരിയും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഓർമ്മ വച്ച നാൾ മുതൽ പാർട്ടി കുടുംബം ആണ്. 42 വർഷം പാർട്ടിക്ക് വേണ്ടി കഷ്ടപെട്ടയാൾ ആണ് അച്ഛൻ . എന്നിട്ടും അവർ അച്ഛനെ പാർട്ടിയിൽ ഒന്നുമല്ലാതാക്കി. മാതു പറഞ്ഞു.
വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബി.ജെ.പി. വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ.ശശി അംഗത്വം നല്‍കി. തിരുവനന്തപുരം കോട്രക്കരി ബ്രാഞ്ച് കമ്മിറ്റി അംഗമായും മാതു പ്രവര്‍ത്തിച്ചിട്ടുണ്ട്.
എട്ട് വര്‍ഷം മുമ്പാണ് മാതു തലയാഴം മാടപ്പള്ളിയില്‍ ഹരികൃഷ്ണനുമായുള്ള വിവാഹശേഷം വൈക്കത്ത് എത്തിയത്. നിലവില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. ബി.ജെ.പി. ജില്ലാ സെക്രട്ടറി ലേഖ അശോകന്‍, വൈക്കം മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ.മഹേഷ്, പാര്‍ട്ടി തലയാഴം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.വിനോദ് കുമാര്‍, പ്രസിഡന്റ് ടി.സുമേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നേരത്തെ മാതുവിന്റെ പിതാവ് മധു മുല്ലശേരിയെ പാർട്ടി അതിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. മംഗലപുരം ഏരിയാ സമ്മേളനത്തിനിടെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് പുറത്താക്കൽ.
Discussion about this post