തിരുവനന്തപുരം; സിപിഎം ജില്ലാസമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനം രൂക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയടക്കം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമർശനമുണ്ടായത്. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല ഭാവിയിലും പാർട്ടിക്ക് ദോഷമാകും എന്നും ചൂണ്ടിക്കാട്ടി. തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.
പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്‌കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശനമുന്നയിച്ചു. പാർലമെന്റിൽ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ്, ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു.
75 വയസ് നോക്കിയല്ല പാർട്ടിയിലെ വിരമിക്കൽ പ്രായം കണക്കാക്കേണ്ടതെന്നും വിവരക്കേട് പറയുന്ന സഖാക്കളെ അത് എത്ര ഉന്നതനായാലും ഒഴിവാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാത്ത അവസ്ഥയാണിപ്പോഴെന്നും ചിലർ പറഞ്ഞു.രണ്ടാം പിണറായി സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നുണ്ട്. പാർട്ടിക്കാർക്ക് പൊലീസ് സ്?റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ലെന്നും ആരോപണം ഉയർന്നു.
Discussion about this post