Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നന്ദിയില്ലാത്ത…1971 ലെ യുദ്ധത്തിൽ ഇന്ത്യ വെറും സഖ്യ കക്ഷിയായിരുന്നു,അതിലപ്പുറം ഒന്നുമില്ല; തനിനിറം പുറത്തെടുത്ത് ബംഗ്ലാദേശ് നേതാക്കൾ

by Brave India Desk
Dec 17, 2024, 07:25 am IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ധാക്ക: 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ നടത്തിയ സഹായങ്ങളും ത്യാഗങ്ങളും വിസ്മരിച്ച് കുറ്റപ്പെടുത്തലുമായി ബംഗ്ലാദേശ് നേതാക്കൾ രംഗത്ത്. യുദ്ധത്തിലെ വിജയം ബംഗ്ലാദേശിന്റെതാണെന്ന് വരെ നേതാക്കൾ അവകാശപ്പെടുന്നു. ഇന്ത്യ യുദ്ധത്തിലെ വെറും സഖ്യകക്ഷിമാത്രമായിരുന്നുവെന്നും അതിലപ്പുറത്തേക്ക് ഒന്നുമില്ലെന്നുമാണ് കുറ്റപ്പെടുത്തൽ. ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസിന്റെ നിയമഉപദേശകനായ ആസിഫ് നസ്രുളിന്റേതാണ് ഈ വിമർശനം. ബംഗ്ലാദേശിലെ പ്രബലനായ വിദ്യാർത്ഥി നേതാവായ ഹസ്‌നത്ത് അബ്ദുള്ള,ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗം എന്നിവരുൾപ്പെടെയാണ് ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരിട്ടിട്ടുള്ള ഭീഷണിയായാണ് വിദ്യാർത്ഥി നേതാക്കളിൽ ഒരാൾ സന്ദേശം അവതരിപ്പിച്ചത്. ഡിസംബർ 16 ന് ആചരിക്കുന്ന വിജയ് ദിവസ്,1972 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ നിർണായക വിജയത്തെയാണ് അനുസ്മരിക്കുന്നത്. ഇത് കിഴക്കൻ പാകിസ്താനെ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിന്റെ പിറവിയ്ക്കും കാരണമായി.

Stories you may like

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

‘ഇന്ന്, വിജയ് ദിവസിൽ, നിർണ്ണായക വിജയം ഉറപ്പാക്കിക്കൊണ്ട്, 1971-ൽ ഇന്ത്യയെ ആത്മാർത്ഥമായി സേവിച്ച എല്ലാ ധീര വീരന്മാർക്കും ഞങ്ങൾ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ വീര്യവും അർപ്പണബോധവും രാഷ്ട്രത്തിന് മഹത്തായ അഭിമാനമായി നിലകൊള്ളുന്നു. അവരുടെ ത്യാഗവും അചഞ്ചലമായ ആത്മാവും എക്കാലവും നിലനിൽക്കും. ജനങ്ങളുടെ ഹൃദയത്തിലും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും ഇന്ത്യ അവരുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും അവരുടെ അജയ്യതയെ ഓർക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യയെ തള്ളി നേതാക്കളെത്തിയത്.ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. 1971 ഡിസംബർ 16 ബംഗ്ലാദേശിന്റെ വിജയ ദിനമായിരുന്നു. ഈ വിജയത്തിൽ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതിൽ കൂടുതലൊന്നുമില്ല,’ ആസിഫ് നസ്രുൾ ഫേസ്ബുക്കിൽ കുറിച്ചു.ഇസ്‌കോൺ നിരോധിക്കണമെന്നും ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിനെ തൂക്കിലേറ്റണമെന്നും ഹസ്നത്ത് അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു.

‘ഇത് ബംഗ്ലാദേശിന്റെ വിമോചന യുദ്ധമാണ്. പാകിസ്താനിൽ നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാൽ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ബംഗ്ലാദേശിന്റെ അസ്തിത്വത്തെ പൂർണ്ണമായും അവഗണിച്ചു,’ അബ്ദുള്ള ഫേസ്ബുക്കിൽ കുറിച്ചു.ഇന്ത്യ ഈ സ്വാതന്ത്ര്യം തങ്ങളുടെ സ്വന്തം വിജയമായി അവകാശപ്പെടുമ്പോൾ, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാൻ അതിനെ കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ നിന്നുള്ള ഈ ഭീഷണിക്കെതിരെ നമ്മുടെ പോരാട്ടം തുടരേണ്ടത് അനിവാര്യമാണ്. നമ്മുടെ പോരാട്ടം തുടരണം,’ അബ്ദുള്ള കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) സീനിയർ ജോയിന്റ് സെക്രട്ടറി ജനറൽ റൂഹുൽ കബീർ റിസ്വി കഴിഞ്ഞയാഴ്ച ജയ്പുരി ബെഡ്ഷീറ്റ് കത്തിക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ആസിഫ് നസ്രുൾ, ഹസ്‌നത്ത് അബ്ദുള്ള എന്നിവർക്കൊപ്പം നരേന്ദ്ര മോദിയുടെ പോസ്റ്റിനെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

ബിഎൻപിയുടെ ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗം ഇഷ്റാഖ് ഹുസൈൻ പ്രധാനമന്ത്രി മോദിയുടെ പോസ്റ്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു.ഡിസംബർ 16-ന് ബംഗ്ലാദേശിന്റെ വിജയദിനത്തിൽ നരേന്ദ്ര മോദി നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. മോദിയുടെ വാക്കുകൾ നമ്മുടെ വിമോചനയുദ്ധത്തെയും പരമാധികാരത്തെയും രക്തസാക്ഷികളെയും നമ്മുടെ അന്തസ്സിനെയും തുരങ്കം വെക്കുന്നു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇത്തരം നീക്കങ്ങൾ സഹായകമാകില്ല. ‘ബിഎൻപി നേതാവ് ഹുസൈൻ എക്സിൽ എഴുതി.

 

Tags: warbangladesh india
Share1
Tweet
SendShare

Latest stories from this section

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

Discussion about this post

Latest News

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies