ആലപ്പുഴ: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടി നൽകി മുൻമന്ത്രി ജി സുധാകരൻ. ഇനി ഒരു പത്ത് വർഷം താൻ പൊതുരംഗത്തുണ്ടാവും. ആലപ്പുഴയിലെ ചില വൈറസുകൾ പത്തനംതിട്ടയിലേക്കും വ്യാപിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വായിൽ തോന്നുന്നത് പറയുന്ന ആളല്ല താനെന്നും ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല. പറയിപ്പിച്ചതാണ്. താൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്. പാർട്ടി ക്ലാസുകളിൽ നിന്നും വായനയിൽ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താൻ സംസാരിക്കാറ് എന്നും ജി സുധാകരൻ പറഞ്ഞു.
‘എനിക്ക് പ്രധാന്യം ഉണ്ട്. ഞാൻ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളിൽ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയിൽ 17 പരിപാടികളിൽ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ? ഞാൻ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല’, ജി സുധാകരൻ പറഞ്ഞു.
‘എനിക്ക് പ്രധാന്യം ഉണ്ട്. ഞാൻ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളിൽ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയിൽ 17 പരിപാടികളിൽ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ? ഞാൻ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവകുയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post