ഡല്‍ഹി: മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇന്നും ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നു. അഴിമതി ആരോപണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
എയര്‍സെല്‍-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന. അഴിമതി നടന്നതിന് ശക്തമായ തെളിവുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ബഹളത്തെത്തുടര്‍ന്ന് പാര്‍മെന്റിന്റെ ഇരു സഭകളും അല്പ നേരത്തേയ്ക്ക് നിര്‍ത്തി വെയ്ക്കേണ്ടി വന്നു. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലായളവില്‍ 14 വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കാര്‍ത്തി ചിദംബരത്തിന് നിക്ഷേപമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സമ്പാദ്യമുണ്ടാക്കിയതായി ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡുകളിൽ കണ്ടെത്തിയെന്ന വാർത്തകളാണു പുറത്തുവന്നിരിക്കുന്നത്.
Discussion about this post