പലതരം മാനസികാവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ് നമ്മളിൽ പലരും. മനസിന്റെ താളപിഴകളെയും ആകുലതകളെയും ചിലർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമെങ്കിലും മറ്റ് ചിലർക്ക് അതിന് സാധിക്കാതെ വരുന്നു. സോഷ്യൽമീഡിയയും പലപ്പോഴും മനസിന്റെ താളപ്പിഴകൾക്ക് ആ്കകം കൂട്ടുന്നു. ടോം ഹാങ്ക്‌സ്, ബെല്ല ഹാഡിഡ്, എമ്മ വാട്‌സൺ തുടങ്ങിയ ഹോളിവുഡ് സെലിബ്രിറ്റികൾ ഇംപോസ്റ്റർ സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന ഒരു സംഗതിയുമായി തങ്ങളുടെ പോരാട്ടങ്ങൾ പരസ്യമായി പങ്കുവെച്ചിട്ടുണ്ട് തങ്ങളുടെ വിജയത്തിന്റെ കൊടുമുടിയിൽ പോലും തങ്ങളുടെ നേട്ടങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്നില്ല എന്ന നിരന്തരമായ വികാരത്തെ സൂചിപ്പിക്കുന്നു
ക്ലിനിക്കലി ഇംപോസ്റ്റർ സിൻഡ്രോമിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. എന്നാൽ ആളുകൾക്കുണ്ടാവുന്ന മാനസികമായ ഒരു അരക്ഷിതാവസ്ഥയായി അതിനെ വിശകലനം ചെയ്യാം. തന്റെ കഴിവുകളിൽ മതിപ്പില്ലാത്ത, അവ വ്യാജമാണെന്ന് വിശ്വസിക്കുന്ന, ജീവിതത്തിൽ എത്ര വിജയിയാണെന്ന് പറഞ്ഞാലും അത് ഉൾക്കൊള്ളാൻ കഴിയാത്ത, നേടിയതൊക്കെ അനർഹമാണെന്ന് തോന്നുന്ന, നേടിയതൊക്കെ അപ്രതീക്ഷിത ഭാഗ്യമാണെന്നും വളരെ അടുത്ത് അതൊക്കെ നഷ്ടമാവുമെന്നും തോന്നുന്ന ഒരു തരം സാമൂഹികവും മാനസികവുമായ അരക്ഷിതാവസ്ഥയാണിത്.
ഇംപോസ്റ്റർ സിൻഡ്രോം എന്നത് വ്യക്തികൾ അവരുടെ നേട്ടങ്ങളെ സംശയിക്കുകയും വഞ്ചനയായി തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്യുന്ന ഒരു മാനസിക നിലയാണ്. ഇത് ഒരു ടെസ്റ്റിൽ A+ നേടുന്നത് പോലെയാണ്, പക്ഷേ നിങ്ങൾ നിങ്ങളുടെ വഴിയെ വഞ്ചിച്ചതായി ഇപ്പോഴും അനുഭവപ്പെടുന്നു.ഇത് കൈകാര്യം ചെയ്യുന്ന ആളുകൾ പലപ്പോഴും അവരുടെ വിജയത്തെ ‘വെറും ഭാഗ്യം’ അല്ലെങ്കിൽ തങ്ങൾ കഴിവുള്ളവരാണെന്ന് വിശ്വസിക്കാൻ എല്ലാവരേയും എങ്ങനെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റർ സിൻഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിൻ ക്ലാൻസും സൂസന്നെ ഇംസും ചേർന്നാണ്. വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ സാധാരണ കാണാറുള്ളത്. എന്നാൽ അത്യപൂർവമായി പുരുഷന്മാരിലും ഇത് കണ്ടെന്നു വരാം. വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റർ സിൻഡ്രോമിന് പ്രേരണകളാവാറുണ്ട്.











