മലപ്പുറം : മുൻ എംഎൽഎ പി വി അൻവറിന് ഉണ്ടായിരുന്ന അധിക സുരക്ഷ സർക്കാർ പിൻവലിച്ചു. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അധിക സുരക്ഷ പിൻവലിച്ചത്. അൻവറിന്റെ വീടിനു മുൻപിൽ ഉണ്ടായിരുന്ന പിക്കറ്റ് പോസ്റ്റും നീക്കം ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 29 മുതൽ ആയിരുന്നു പി വി അൻവറിന് അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. തന്റെ
ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതൽ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പിവി അൻവർ നൽകിയ അപേക്ഷയെ തുടർന്നാണ് മലപ്പുറം ജില്ല പൊലീസ് മേധാവി അധിക സുരക്ഷയ്ക്കായി ഉത്തരവിട്ടിരുന്നത്.
അൻവറിന് അധിക സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്ന നാല് പൊലീസുകാരെയും രണ്ട് അധിക ഗൺമാന്മാരെയുമാണ് പിൻവലിച്ചത്. എടവണ്ണ ഒതായിയിലെ അൻവറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റാണ് ഒഴിവാക്കിയിട്ടുള്ളത്.
Discussion about this post