Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഏഴ് വർഷം കഴിഞ്ഞും തീരാത്ത ദുരൂഹത; മകളുടെ മരണത്തിൽ നീതിക്ക് വേണ്ടി ഒരു കുടുംബം; 26-ാം ജന്മദിനത്തിൽ മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുമ്പിൽ ഉപവാസം

by Brave India Desk
Jan 19, 2025, 02:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: തങ്ങളുടെ മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ, നീതിയ്ക്ക് വേണ്ടി ഒരു അച്ഛനും അമ്മയും പോരാട്ടം തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു. എന്നും ചുണ്ടിൽ മായാത്ത ചെറു പുഞ്ചിരിയുമായി പാറി നടന്നിരുന്ന തങ്ങളുടെ മകൾ മിഷേൽ ഷാജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്നും അവളുടെ പിതാവ് ഉറപ്പിച്ചു പറയുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും അവസ്ഥ പഴയത് തന്നെയായിരുന്നു. പോലീസിന്റെ നിഗമനങ്ങൾ അവരും ശരിവച്ചു. കൊലപാതകമെന്ന നിഗമനത്തിലേക്കെത്താൻ നിരവധി കാരണങ്ങൾ ഉണ്ടായിട്ടും മകൾ മരിച്ച നിമിഷം മുതൽ അത് ആത്മഹത്യയാക്കി മാറ്റാനായിരുന്നു എല്ലാവർക്കും തിരക്കെന്ന് മിഷേലിന്റെ പിതാവ് പറയുന്നു.

ഇപ്പോഴിതാ മിഷേലിന്റെ 26-ാം ജന്മദിനത്തിൽ മാതാപിതാക്കൾ മകളുടെ കല്ലറയ്ക്ക് മുമ്പിൽ പ്രതിഷേധമിരിക്കുകയാണ്. മകൾ തങ്ങളെ വിട്ടു പിരിഞ്ഞ് ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ഇന്നും ഷാജി വർഗീസിന്റെയും ഷൈലാമ്മയുടെയും കണ്ണുകളിൽ തീരാവേദന ഇന്നും കാണാം.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

2017 മാർച്ച് 4ന് ആയിരുന്നു മിഷേലിനെ എല്ലാവരും അവസാനമായി ജീവനോടെ കണ്ടത്. കലൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊച്ചി ഗോശ്രീ പാലത്തിലേക്ക് മിഷേൽ നടന്നു പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതിന് ശേഷം മിഷേൽ എവിടെയാണ് പോയതെന്ന് ആർക്കും അറിയില്ല. പിറ്റേന്ന് എല്ലാവരും കാണുന്നത് കൊച്ചി കായലിൽ ചേതനയറ്റ നിലയിലുള്ള മിഷേലിനെയാണ്. മിഷേലിനെ പാലത്തിനടുത്തേക്ക് നടന്നുപോവുന്നത് കണ്ടെന്ന സാക്ഷി മൊഴിയും വന്നതോടെ, പാലത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തലിലേക്ക് ലോക്കൽ പോലീസ് എത്തുകയായിരുന്നു.

എന്നാൽ, മൃതദേഹത്തിൽ നിന്നും തന്നെ തുടങ്ങിയ സംശയങ്ങളും മറ്റും മകളെ നന്നായി അറിയാവുന്ന കുടുംബം ആത്മഹത്യയെന്ന പോലീസിന്റെ കണ്ടെത്തലിനെ പാടേ തള്ളി. ശരീരത്തിൽ ആരോ ബലമായി പിടിച്ചതിന്റെ പാടുകൾ മിഷേലിന്റെ മൃതദേഹത്തിൽ വ്യക്തമായി കാണാമായിരുന്നു. മുഖത്ത് ആഴത്തിൽ നഖമിറങ്ങിയതിന്റെ പാടും ചുണ്ടുകൾ മുറിഞ്ഞതിന്റെ പാടുകളുമെല്ലാം കൊലപാതകത്തിലേക്ക് തന്നെ നീളുന്ന സംശയങ്ങൾ ബലപ്പെടുത്തുന്നതായിരുന്നു. ഒരു ചെവിയിലെ കമ്മൽ വലിച്ച് പറിച്ച നിലയിലായിരുന്നു. വലത കയ്യിൽ ആരോ പിടിച്ച് വലിച്ചതു പോലെയുള്ള വിരൽപാടുകളും ഉണ്ടായിരുന്നു. ഇതെല്ലാം ഇത്രയേറെ വ്യക്തമായി ഒരു സാധാരണക്കാരന് പോലും കാണാമായിരുന്നിട്ടും പോസ്റ്റുമോർട്ടത്തിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഇതൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെ മരണത്തിലെ ദുരൂഹതയുടെ ഏറ്റവും വലിയ തെളിവായി കുടുംബം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമുണ്ടായില്ല.

ദുർബലമായ ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മിഷേലിന്റേത് ആത്മഹത്യയാണ് എന്ന തീരുമാനത്തിലേക്ക് പോലീസും ക്രൈംബ്രാഞ്ചും എത്തിയത്. മകളുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മിഷേലിന്റെ ആവർത്തിച്ച് ആവശ്യപ്പെട്ട് മരണം നടന്ന് രണ്ടാം വർഷം കുടുംബം തെരുവിലിറങ്ങി. എന്നാൽ, സിബിഐ അനേ്വഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണതൃപ്തി തോന്നത്ത കോടതി വീണ്ടും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

മിഷേലിന്റെ സുഹൃത്തായ ക്രോണൻ അലക്‌സാണ്ടറിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത 60ഓളം എസ്എംഎസുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. അതിനോടൊപ്പം ഗോശ്രീ പാലത്തിൽ നിന്നാണ് മിഷേൽ ചാടിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ട് തന്നെ, ഒന്നും രണ്ടും പാലങ്ങളുടെ സ്ഥാനത്ത് പരിശോധന നടത്തണമെന്നും രണ്ടിടങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ സാംപിളെടുത്ത് ഡയറ്റം പരിശോധന നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ കോടതി വിധിച്ചത്. എന്നാൽ, ഇപ്പോഴും മിഷേലിന്റെ മരണം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. കേസ് വീണ്ടും ക്രൈംബ്രാഞ്ചിനെ തന്നെ ഏൽപ്പിച്ചിട്ട് എന്തു കാര്യമെന്നാണ് മിഷേലിന്റെ പിതാവ് ഇപ്പോഴും ചോദിക്കുന്നത്.

Tags: policecrime branchmishel shaji
Share1TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies