തിരുവനന്തപുരം : സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ എംൽഎ പിവിഅന്‍വര്‍.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരംഎ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നയത്തിന്‍റെ ഭാഗമാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് വിമർശനം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ന്യൂനപക്ഷങ്ങൾക്കെതിരെ സി.പി.ഐ.എം. നിലപാട് സ്വീകരിച്ചു തുടങ്ങിയത്. നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്,നിയമസഭാതിരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ട് പാർട്ടി മനപ്പൂർവ്വം തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിത് എന്ന് അൻവർ പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ വർഗീയവാദിയായി ചിത്രീകരിച്ചത് ആരും മറന്നുകാണാനിടയില്ല. മുമ്പൊരിക്കൽ മുഖ്യമന്ത്രി നടത്തിയ “വേസ്റ്റ്” പരാമർശം ഓർത്തുപോകുന്നുവെന്നുംഅദ്ദേഹം പറഞ്ഞു.കേരളത്തിന്‍റെ സാമൂഹിക- രാഷ്ട്രീയ ഭൂപടത്തിൽ ഒരു സമുദായത്തെമുഴുവനായും “വേസ്റ്റ്”എന്ന തരത്തിൽ അടയാളപ്പെടുത്താനുള്ള പാർട്ടിയുടെയും, മുഖ്യമന്ത്രിയുടെയും, പാർട്ടി സെക്രട്ടറിയുടെയും സംഘടിത ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും പിവിഅന്‍വര്‍ കുറിച്ചു.
Discussion about this post