വീട്ടിൽ അരുമയായി വളർത്തിയ നായയെ കാണാതായ അരിസോണയിലുള്ള പോൾ ഗിൽബിയട്ടിന്റെ നൊമ്പരം മാറിയത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. ഒരു യാത്രക്കിടെയാണ് തന്റെ വളർത്തുനായയെ പോൾ ഗിൽബർട്ടിന് നഷ്ടമായത്. എട്ട് വർഷങ്ങൾക്കിപ്പുറം ഓക്‌ലഹോമയിൽ നിന്നാണ് ഡാമിയൻ എന്ന നായയെ പോൾ കണ്ടെത്തിയത്.
2017ൽ മസാച്യുസെറ്റ്‌സിൽ നിന്നും അരിസോണിയിലുള്ള പോളിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഡാമിയനെ നഷ്ടപ്പെട്ടത്. ഓക്‌ലഹോമ സിറ്റിയിൽ വാഹനം നിർത്തിയതായിരുന്നു. ഈ സമയം, ഡാമിയൻ പുറത്തേക്കോടി. ഒരാഴ്ച ഡാമിയനെ തേടി പോളും കുടുംബവും ഓക്‌ലഹോമയിൽ തന്നെ തുടർന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെല്ലാം നായയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടിരുന്നു. എങ്കിലും ഫലമുണ്ടായില്ല.
തങ്ങൾ വഴക്കു പറഞ്ഞപ്പോൾ വേദനിച്ചിട്ടോ ഭയന്നിട്ടോ ആയിരിക്കാം ഡാമിയൻ ഓടിപോയതെന്ന് അവർ കരുതി. ഒരാഴ്ചയ്ക്ക് ശേഷം, അവർ വീട്ടിലേക്ക് തിരികെപോയി.
ഈ മാസം 15നാണ് പോളിന് അപ്രതീക്ഷിതമായി ഒരു ഫോൺ വന്നത്. ഡാമിയനെ കണ്ടെത്തിയതായി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ ഫോൺകോൾ. ഓക്‌ലഹോമ സിറ്റിയിലൂടെ പോവുകയായിരുന്ന ഒരു ഡോണ ബെന്റ്‌ലി എന്ന യുവതിയുടെ കാറിന് മുമ്പിലേക്ക് ചാടിയതായിരുന്നു ഡാമിയൻ. പരിക്കേറ്റ ഡാമിയനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ മൈക്രോ ചിപ്പ് കണ്ടെത്തിയത്.
ചിപ് പരിശോധിച്ചപ്പോൾ ഡാമിയന്റെ ഉടമ പോൾ ആണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പോളിനെ അവർ ഫോണിൽ ബന്ധപ്പെടുന്നത്. തുടർന്ന് ഓക്‌ലഹോമിലെത്തിയ പോൾ ഡാമിയനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. എട്ട് വർഷമായിട്ടും ഡാമിയൻ തന്നെ തിരിച്ചറിഞ്ഞെന്നും സ്‌നേഹം പ്രകടിപ്പിച്ചെന്നും പോൾ ഗിൽബർട്ട് പറയുന്നു.













Discussion about this post