Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അഫ്ഗാനിസ്ഥാൻ കാരണം ഒരു രക്ഷയുമില്ല ; മാർച്ച് 31നകം എല്ലാ അഫ്ഗാൻ പൗരന്മാരും രാജ്യം വിടണമെന്ന് പാകിസ്താൻ

by Brave India Desk
Mar 8, 2025, 04:54 pm IST
in News, International
Share on FacebookTweetWhatsAppTelegram

അഫ്ഗാനിസ്ഥാനുമായുള്ള തർക്കം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ അഫ്ഗാനിസ്ഥാൻ പൗരന്മാരെയും നാടുകടത്താൻ ഒരുങ്ങുകയാണ് പാകിസ്താൻ. എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോടും മാർച്ച് 31 ന് മുമ്പ് രാജ്യം വിടാനാണ് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തവും അഫ്ഗാനിസ്ഥാന് ആണെന്നാണ് പാക് ഭരണകൂടത്തിന്റെ നിലപാട്. അതിനാൽ തന്നെ എല്ലാ അഫ്ഗാനിസ്ഥാൻകാരെയും രാജ്യത്തുനിന്നും പുറത്താക്കി പാകിസ്താൻ ശുദ്ധീകരിക്കാനുള്ള നടപടിയാണ് ഇപ്പോൾ പാക് ഭരണകൂടം സ്വീകരിക്കുന്നത്.

“പാകിസ്താൻ ഒരു ദയാലുവായ ആതിഥേയനാണ്, എങ്കിൽപോലും രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളും രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാകേണ്ടതുണ്ട്” എന്നാണ് പൗരന്മാരെ നാടു കടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം പറഞ്ഞത്. ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി കടുത്ത പ്രാദേശിക സംഘർഷങ്ങളും തുടർച്ചയായ ഭീകരാക്രമണങ്ങളും ആണ് പാകിസ്ഥാനിൽ നടക്കുന്നത്. ഇതിനെല്ലാം കാരണം അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ജനങ്ങളാണ് എന്നാണ് പാക് ഭരണകൂടം കുറ്റപ്പെടുത്തുന്നത്. 2023 മുതൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനുള്ള നടപടികൾ പാകിസ്താൻ സ്വീകരിച്ചിരുന്നു. നിയമപരമായ രേഖകൾ ഇല്ലാതെ കുടിയേറിയ അഫ്ഗാൻ പൗരന്മാരെ ആയിരുന്നു അന്ന് പുറത്താക്കാൻ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു പടിയും കൂടി കടന്ന് അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ളവരെ കൂടി പുറത്താക്കാനാണ് സർക്കാരിന്റെ തീരുമാനം.

Stories you may like

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം പാകിസ്താനിൽ അഫ്ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഉള്ള 8,00,000-ത്തിലധികം പേരാണ് ഉള്ളത്. ഇതുകൂടാതെ നിയമവിരുദ്ധമായി കുടിയേറിയവരും ധാരാളമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെയാണ് സിറ്റിസൻ കാർഡ് ഉടമകളായ വലിയൊരു വിഭാഗം പാകിസ്താനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ 20 ലക്ഷത്തിലേറെ അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളെയാണ് പാകിസ്താൻ സ്വീകരിച്ചിട്ടുള്ളത് എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറിയ ശേഷം താലിബാൻ അധികാരം ഏറ്റെടുത്തതോടെ യഥാർത്ഥത്തിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു പാകിസ്താന് ഉണ്ടായിരുന്നത്. എന്നാൽ അധികാരം ലഭിച്ച താലിബാൻ ആദ്യം വാളെടുത്തത് പാകിസ്താനെതിരെ തന്നെയായിരുന്നു.

താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ അഭയം നൽകിയിട്ടുള്ള തെഹ്‌രീക്-ഇ താലിബാൻ ആണ് പാകിസ്താനിൽ നടക്കുന്ന മിക്ക തീവ്രവാദ ആക്രമണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്.
2021 മുതൽ നൂറുകണക്കിന് പാകിസ്താൻ സൈനികരെയാണ് തെഹ്‌രീക്-ഇ താലിബാൻ കൊലപ്പെടുത്തിയിട്ടുള്ളത്. പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന അതിർത്തിയായ 2,500 കിലോമീറ്റർ ദൈർഘ്യമുള്ള തോർഖാമിൽ ഇപ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും തെഹ്‌രീക്-ഇ താലിബാൻ ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്. പാകിസ്താൻ സർക്കാരിന് വലിയ തലവേദനയാണ് ഇത് സൃഷ്ടിക്കുന്നത്.

ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന പാകിസ്താന് അഫ്ഗാനിസ്ഥാനിൽ നിന്നും ഉണ്ടാകുന്ന ഭീകരാക്രമണങ്ങളും തീവ്രവാദി ഭീഷണികളും കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 14 ന് പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിൽ സൈനിക മേധാവി ജനറൽ അസിം മുനീർ, താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിനോട് ഒരു അനുരഞ്ജന ശ്രമം നടത്തിയിരുന്നു. പാകിസ്താനേക്കാൾ കൂടുതൽ പ്രാധാന്യം തെഹ്‌രീക്-ഇ താലിബാന് നൽകരുത് എന്ന് അസിം മുനീർ താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. തങ്ങളുടെ യഥാർത്ഥ ശത്രുക്കൾക്ക് അഭയവും സഹായവും നൽകുന്ന താലിബാൻ സർക്കാരിന്റെ ഈ നയമാണ് ഇപ്പോൾ പാകിസ്ഥാനിൽ ഉള്ള മുഴുവൻ അഫ്ഗാനിസ്ഥാൻകാരെയും പുറത്താക്കാനുള്ള പാക് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.

Tags: Afghanistanpakistan
Share15TweetSendShare

Latest stories from this section

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Discussion about this post

Latest News

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies