ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയതിൽ വിമർശനവുമായിസമസ്ത. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ അത് തെറ്റാണെന്ന് നേതാവ്നാസർ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽമതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുമെന്ന്കരുതുന്നില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
നേരത്തെ ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചതിനെതിരെ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തുവന്നിരുന്നു.സോഷ്യൽമീഡിയയിൽ ഇയാൾ വിമർശിക്കുന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു.വിഷയത്തിൽമമ്മൂട്ടി വിശദീകണം നൽകണം. മുസ്ലീംമത പണ്ഡിതർ ഈ വിഷയത്തിൽ ഇടപെടണം എന്നും ഒഅബ്ദുല്ല വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തത് എങ്കിൽ അതിൽ തെറ്റില്ല. മമ്മൂട്ടിപറഞ്ഞാണ് മോഹൻലാൽ വഴിപാട് ചെയ്തത് എങ്കിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തിൽ മമ്മൂട്ടി വിശദീകരണം നൽകണം. മോഹൻലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കിൽമമ്മൂട്ടിയെ വിമർശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാർത്ഥനകൾഅർപ്പിക്കാൻ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുർആൻ സുക്തങ്ങൾഉദ്ധരിച്ച് അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസമാണ് ശബരിമല സന്ദർശനത്തിനിടെ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട്കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിൽ ഉഷ പൂജയായിരുന്നു മോഹൻലാൽനടത്തിയത്. മമ്മൂട്ടിക്ക് വേണ്ടി പൂജ ചെയ്തതിന്റെ രസീത് ആരോ ലീക്ക് ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ സഹോദരനും സുഹൃത്തുമാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത്ഏറെ പേഴ്സണലായ കാര്യമാണെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post