ശ്രീനഗർ: പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യ. ബ്രിഗേഡിയർതല ചർച്ചയിലാണ് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കശ്മീരിലെ പൂഞ്ചിലാണ് സൈനികതല ചർച്ച നടന്നത്.
അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാകിസ്താൻ പിന്തിരിയണമെന്ന് ഇന്ത്യ ഫ്‌ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇത്തരം നടപടികൾ പാകിസ്താൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി.
അതേസമയം അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെ കാര്യത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറി. രണ്ട് പതിറ്റാണ്ടിലേറെയായി റാണ പാകിസ്താന്റെ റെസിഡൻസി രേഖകൾ പുതുക്കിയിട്ടില്ല. അദ്ദേഹം ഇപ്പോൾ കനേഡിയൻ പൗരനാണ്” എന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫാഖത്ത് അലി ഖാന്റെ പ്രതികരണം.
Discussion about this post