Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

by Brave India Desk
Apr 15, 2025, 05:15 pm IST
in Special, Kerala, Article
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : അവധിക്കാല ക്യാമ്പുകൾ കുട്ടികൾക്ക് എപ്പോഴും ആഘോഷം തന്നെയാണ്. ഒരുപാട് പുതിയ കൂട്ടുകാരേയും ടീച്ചർമാരേയുമൊക്കെ പരിചയപ്പെടാനും പുതിയ കാര്യങ്ങൾ പഠിക്കാനുമൊക്കെ ഇത്തരം ക്യാമ്പുകൾ കുട്ടികളെ സഹായിക്കുന്നു. ഈ ക്യാമ്പുകൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് പലപ്പോഴും കരഞ്ഞു കൊണ്ടായിരിക്കും. അത്രയും ഹൃദയബന്ധമാണ് ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കുട്ടികൾ തമ്മിലും ടീച്ചർമാരോടുമൊക്കെ ഉണ്ടാവുക.

അത്തരമൊരു ക്യാമ്പ് കഴിഞ്ഞുപോയ ഒരു കുഞ്ഞു പെൺകുട്ടി കുറിച്ച വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബാലഗോകുലത്തിന്റെ ശിൽപ്പശാലയിൽ ഏഴു ദിവസം പങ്കെടുത്ത ശേഷം പിരിഞ്ഞു പോയ കുട്ടി തന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിക്ക് കൊടുത്ത അഭിപ്രായമാണ് ശ്രദ്ധേയമായത്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

“ എന്റെ അമ്മയെ എനിക്ക് ഓർമ്മ ഉണ്ട്. പക്ഷേ ആ അമ്മയുടെ സ്നേഹം കിട്ടാൻ എനിക്ക് ഭാഗ്യം ഇല്ലായിരുന്നു. എന്നാൽ ഈ 7 ദിനം ചേച്ചിയിലൂടെ എനിക്ക് ആ ഭാഗ്യം ഉണ്ടായി“.. എന്ന് തുടങ്ങുന്ന എഴുത്തിൽ അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം എന്ന ആഗ്രഹം കൂടി കുട്ടി പങ്കുവെക്കുന്നു.

ബാലഗോകുലം പ്രവർത്തകയായ അനുവിഷ്ണുപ്രിയ ആണ് കുറിപ്പ് പങ്കുവെച്ചത്.

അനുവിഷ്ണു പ്രിയയുടെ കുറിപ്പിന്റെ പൂർണ രൂപം

അങ്ങനെ ഒരു ശില്പശാലകൂടി കഴിയുന്നു..
കഴിഞ്ഞ തവണ ചില വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ സാധിക്കാത്ത കൊണ്ട് ഇക്കൊല്ലം എന്തായാലും പോകണം എന്ന് കരുതിയിരുന്നു…
ആദ്യത്തെ ശിക്ഷക് പ്രശിക്ഷണത്തിന് പോയി… രണ്ടാമത്തെ ആയപ്പോൾ വീണ്ടും തടസം.. ഇത്തവണ ടെൻഷൻ കുറച്ചു അധികം ആയിരുന്നു..
ലീവ് വേണം, പിന്നെ മോളെ 5 ദിവസം മാറി നിൽക്കണം, ഇപ്പോഴത്തെ കുട്ടികളെ ഡീൽ ചെയ്യാൻ എനിക്ക് പറ്റുമോ എന്നുള്ള സംശയം ഒക്കെ ഉണ്ടായിരുന്നു… കാരണംനമുക്ക് കിട്ടുന്ന കുട്ടികൾ സംഘടനയോടു അടുക്കുന്നത് നമ്മളുടെ ഇടപെടൽ പോലിരിക്കും…
ദൈവം അനുഗ്രഹിച്ചാൽ പോകണം എന്ന് ഉറപ്പിച്ചിരുന്നു…
എന്തായാലും വേറെ തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ പോകാൻ സാധിച്ചു… അങ്ങനെ ഞാൻ പങ്കെടുക്കുന്ന ആറാമത് ശില്പ ശാലയിലേക്ക്… വടകരയിൽ ശിബിരാഗം ആയി തുടങ്ങി മൂവാറ്റുപുഴയും നെടുമങ്ങാടും പ്രബന്ധക് ആയും ഒറ്റപ്പാലതും പറവൂറും കരുനാഗപ്പള്ളി യിലും ശിക്ഷക് ആയും സ്വയം പരിവർത്തനത്തിനുള്ള ആറു അവസരങ്ങൾ….
പുതിയ തലമുറയിലെ കുട്ടികൾ ആണ് കൂടുതലും.. ഓരോ ഗണആയി മാറി കുട്ടികളെ കിട്ടി അവരെ പരിചയപ്പെട്ടു കഴിഞ്ഞപ്പോ തന്നെ പകുതി സമാധാനം ആയി.. എല്ലാവരും ഗോകുലത്തിൽ പോകുന്നവർ ആണ്… കാണേണ്ടത് കാണാനും കൊള്ളേണ്ടത് കൊള്ളാനും തിരിച്ചറിവുള്ളവർ… തന്റെ മൂല്യങ്ങളെ തിരിച്ചു അറിയുകയും അത് പാലിക്കുകയും ചെയ്യുന്ന മിടുക്കികൾ…
ഓരോ ദിവസവും അവരുമായി കൂടുതൽ അടുക്കുക ആയിരുന്നു…
അവർക്കൊപ്പം എനിക്കും പരിവർത്തനങ്ങൾ. ഓരോ ശില്പശാല കഴിയുമ്പോഴും എന്റെ ഉള്ളിലുള്ള ഇൻസെക്യൂരിറ്റികൾ ഓരോന്നായി കുറഞ്ഞുകൊണ്ടിരിക്കുക ആണ്… എന്താണോ ചെയ്യാൻ ഭയപ്പെട്ടിരുന്നത് അതൊക്ക ചെയ്യാൻ ഞാൻ പ്രാപ്ത ആകുക ആയിരുന്നു..
മൊബൈൽ ഇല്ലാതെ 5 പൂർണ ദിവസങ്ങൾ… കളിയും ക്ലാസും യോഗയും ഒക്കെ ആയി പരിവർത്തനത്തിന്റെ സമയം..
കുട്ടികൾക്ക് നല്ലതും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും നോ പറയേണ്ടടുത്തു പറയാനും… തന്റെ മൂല്യങ്ങളും സംസ്കാരവും മറക്കാതെ അതിലൂന്നി നിന്ന് ജീവിക്കാനും അവരെ പ്രേരിപ്പിക്കുന്ന, ശീലിപ്പിക്കുന്ന 7 ദിവസങ്ങൾ…
ഒന്നുറപ്പാണ് ഒരു ലഹരിയും അവരെ സ്വാധീനിക്കില്ലന്നു… മൂല്യങ്ങൾ ഇല്ലാതെ പോകുന്ന, കുടുംബ ബന്ധങ്ങൾ ശിഥിലം ആകുന്ന ഇക്കാലത് ഇങ്ങനെയൊന്നുമല്ലാത്ത കുട്ടികൾ നമുക്കൊപ്പം ഉണ്ടെന്നത് നമുക്ക് അഭിമാനം ആണ്..
അവസാന ദിവസം 11 തീയതി രാത്രി മുതൽ 12 ന് തിരിച്ചു പോരും വരെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോ ഉള്ളു നിറയുക ആയിരുന്നു… ഇവിടെ വന്ന 350 പേരും നാളെയുടെ പ്രതീക്ഷകൾ ആണ്..
ഈ ശിൽപശാലയിൽ നിന്നും പുറത്തിറങ്ങുന്ന ഓരോ കുഞ്ഞുങ്ങളും മികവുറ്റവർ ആയിരിക്കും.. അവനവനിലും അത് വഴി കുടുംബത്തിലും അവിടന്നു സമാജത്തിലും അത് വഴി രാഷ്ട്രത്തിലും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവർ.. അതിനായി നിയോഗിക്കപ്പെട്ടവർ.. ഭഗവാൻ ശ്രീകൃഷ്ണൻ അതിനവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ…
Nb: അവസാന ദിവസം എന്നെക്കുറിച്ചുള്ള അഭിപ്രായം ഞാൻ എന്റൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കൊണ്ട് എഴുതിച്ചിരുന്നു… അതിലെല്ലാം ഏതാണ്ട് ഇത് പോലെ ആയിരുന്നു എങ്കിലും ഇത് വായിച്ചു വെറുതെ കണ്ണ് നിറഞ്ഞു… 7 ദിവസം പോയി നിന്നാൽ എന്ത് കിട്ടും എന്നുള്ള ചോദ്യത്തിന് ഉത്തരം ഇതാണ്..

https://www.facebook.com/share/p/12DKMjQsfa5/

Tags: FBPostMother LovechildrenBalagokulam
Share4TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

രക്തമല്ല എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരം, സിന്ദൂരം വെടിമരുന്നാകുമ്പോൾ എന്ത് സംഭവിക്കുമെന്ന് ശത്രുക്കൾ കണ്ടു; കൊടുങ്കാറ്റായി നരേന്ദ്രമോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies