ഓപ്പറേഷൻ സിന്ദൂരിൽ മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാകിസ്താനിലെ വ്യോമതാവളങ്ങൾ നശിപ്പിച്ചു , ഇത് പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിലെ മരണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ബിഹാറിലെ തന്റെ മുൻ പ്രസംഗം പരാമർശിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് നിന്ന്, ‘ഭീകര ആസ്ഥാനം തവിടുപൊടിയാക്കിക്കൊണ്ട് ആ വാഗ്ദാനം നിറവേറ്റിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭീകരർ നുഴഞ്ഞുകയറിയിരുന്ന പാക് സൈന്യത്തെ, നമ്മുടെ സൈന്യം ഒറ്റയടിക്ക് തകർത്തു. മിനിറ്റുകൾക്കുള്ളിൽ, പാകിസ്താനിലെ നിരവധി വ്യോമതാവളങ്ങളും തീവ്രവാദ ഒളിത്താവളങ്ങളും നശിപ്പിക്കപ്പെട്ടു. ഇതാണ് പുതിയ ഇന്ത്യ, ഇതാണ് പുതിയ ഇന്ത്യയുടെ ശക്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ഞാൻ ബീഹാറിൽ എത്തി, തീവ്രവാദ ഒളിത്താവളങ്ങൾ നിലംപരിശാക്കുമെന്ന് ബീഹാറിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് വാഗ്ദാനം ചെയ്തു. അവർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ബീഹാറിൽ തിരിച്ചെത്തിയപ്പോൾ, ഞാൻ എന്റെ വാഗ്ദാനം നിറവേറ്റി. പാകിസ്താനിൽ ഇരുന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം നശിപ്പിച്ചവരെ, നമ്മുടെ സൈന്യം ആ തീവ്രവാദ ഒളിത്താവളങ്ങളെ നാശമാക്കി മാറ്റി. പാകിസ്താനും ലോകവും സിന്ദൂരത്തിന്റെ ശക്തി കണ്ടിട്ടുണ്ട്,’ പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്നും ഭീകരത വീണ്ടും ഉയർന്നുവരാൻ ശ്രമിക്കുമ്പോഴെല്ലാം അതിനെതിരെ ആക്രമണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഓപ്പറേഷൻ സിന്ദൂരിൽ ശത്രുക്കൾ ഇന്ത്യയുടെ ശക്തി കണ്ടിട്ടുണ്ട്. നമ്മുടെ ആവനാഴിയിൽ ഒരേയൊരു അമ്പ് മാത്രമേയുള്ളൂവെന്ന് അവർ മനസ്സിലാക്കണം: തീവ്രവാദം. തീവ്രവാദത്തിനെതിരായ പോരാട്ടം നിർത്തിയിട്ടില്ല, അവസാനിച്ചിട്ടില്ല. തീവ്രവാദം വീണ്ടും ഉയർന്നുവന്നാൽ ഇന്ത്യ അതിനെ വീണ്ടും തകർക്കും,’ അദ്ദേഹം പറഞ്ഞു.









