ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോൽവി മുന്നിൽ കാണുകയാണ്. തങ്ങൾക്ക് ആദ്യ മത്സരത്തിൽ കിട്ടിയ പണി എല്ലാം ഈ മത്സരത്തിൽ തിരിച്ചുകൊടുത്ത ഇന്ത്യ തങ്ങളുടെ മികവ് എന്താണെന്ന് ലോകത്തെ കാണിച്ചു കൊടുത്തിരിക്കുകയാണ്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് മറുപടി 407 റൺസിൽ അവസാനിക്കുന്നു. സിറാജിന്റെ 6 വിക്കറ്റ് പ്രകടനത്തിന് നന്ദി പറയാം. 180 റൺ ലീഡ് ഒകെ ഉണ്ടെങ്കിലും ആദ്യ മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടും പണി കിട്ടിയതിനാൽ ഇന്ത്യക്ക് മുന്നിൽ ആ പേടി ഉണ്ടായിരുന്നു. അതിനാൽ തന്നെ രണ്ടാം ഇന്നിങ്സിൽ ശ്രദ്ധിച്ചാണ് ഇന്ത്യ തുടങ്ങിയത്. അവിടെയും ഹീറോ ആയത് നായകൻ ഗിൽ തന്നെ. ആദ്യ ഇന്നിങ്സിലെ 269 റൺസിന് ശേഷം രണ്ടാം ഇന്നിങ്സിൽ 161 റൺ കൂടി താരം രണ്ട് ഇന്നിങ്‌സിലുമായി അടിച്ചുകൂട്ടിയത് 430 റൺസ്.
എന്തായാലും ഇംഗ്ലണ്ടിന് മുന്നിൽ 608 റൺ ലക്ഷ്യം പിന്തുടർന്നപ്പോൾ ഈ മത്സരം തോൽക്കില്ല എന്ന് ഇന്ത്യ ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയപ്പോൾ തന്നെ സാക് ക്രോളിയെ മടക്കി സിറാജ് ആദ്യ വേദി പൊട്ടിച്ചപ്പോൾ പിന്നെ ഉള്ള അവസരം ആകാശ് ദീപിന്റെ ആയിരുന്നു. നന്നായി ആക്രമിച്ചുകളിച്ച ബെൻ ഡക്കറ്റിന്റെ കുറ്റിതെറിപ്പിച്ച താരം അധികം വൈകാതെ അപകടകാരിയായ ജോ റൂട്ടിനെയും മടക്കി. താരത്തിന്റെയും കുറ്റിതെറിപ്പിച്ച ആകാശ് ദീപ് അതിന് ശേഷം നടത്തിയ ആഘോഷം ചർച്ചയാകുകയാണ്. ഡ്രസിങ് റൂമിലേക്ക് നോക്കി “ഞാൻ ഇവിടെ തന്നെ ഉണ്ടാകും” എന്ന ആംഗ്യമാണ് അദ്ദേഹം കാണിച്ചത്.
അടുത്ത ഇന്നിങ്സിൽ ബുംറ വന്നാലും എന്നെ ഒഴിവാക്കേണ്ട ഞാൻ ടീമിൽ തന്നെ വേണം എന്ന ആഘോഷം താരം പറയുമ്പോൾ ആദ്യ ഇന്നിങ്സിൽ നാലും നിലവിൽ രണ്ടും വിക്കറ്റ് നേടി നിൽക്കുന്ന താരത്തെ ഒഴിവാക്കാൻ ഗംഭീർ മടിക്കും എന്ന് ഉറപ്പാണ്.
AKASH DEEP HERO WITH THE NEW BALL
YOU ROCKSTAR MAN 🔥🔥#ENGvsINDpic.twitter.com/DbwRq5hywe
— CricTalkWith – Atif 🏏 (@cricatif) July 5, 2025
Discussion about this post