ക്യാപ്റ്റൻസി ഒരു ടീമിന്റെ വിജയ- പരാജയങ്ങളിൽ എന്ത് പങ്ക് വഹിക്കും എന്ന് ക്രിക്കറ്റ് മത്സരങ്ങൾ കാണുന്ന ആരാധകർക്ക് അറിയാം. നിർണായക തീരുമാനങ്ങൾ എടുക്കാനും തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കാനും ഒരു മിടുക്കനായ നായകന് മാത്രമേ സാധിക്കു. അസുൻ രാജ്യങ്ങളിലേക്ക് വന്നാൽ അത്തരത്തിൽ ഒരുപാട് നായകന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. കപിൽ ദേവ്, ഇമ്രാൻ ഖാൻ, അർജുന രണതുംഗ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ്. ധോണി തുടങ്ങിയ ഐക്കണുകൾ കായികരംഗത്തെ ഇതിഹാസങ്ങളായി മാറിയ ക്യാപ്റ്റൻമാരുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
എന്തായാലും എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണെന്ന് താൻ വിശ്വസിക്കുന്നതിനെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ അടുത്തിടെ തന്റെ അഭിപ്രായം പങ്കുവെച്ചു. “ഇമ്രാൻ ഖാൻ ആയിരിക്കും എന്റെ ആദ്യ തിരഞ്ഞെടുപ്പ്, ശേഷം മഹേന്ദ്ര സിംഗ് ധോണിയായിരിക്കും രണ്ടാമത് വരിക. 2007 ലെ ടി20 ലോകകപ്പിലെന്നപോലെ, ചിലപ്പോൾ ശരാശരിയോ അനുഭവപരിചയമോ ഇല്ലാത്ത ഒരു ടീമിനെ വിജയങ്ങളിലേക്ക് നയിച്ചുകൊണ്ട് ധോണി ഒറ്റയ്ക്ക് ടീമിന്റെ പ്രകടനം ഉയർത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു,” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അതേസമയം ദേശീയ ടീമിന്റെ മെന്ററായി പ്രവർത്തിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വീണ്ടും എംഎസ് ധോണിയെ സമീപിച്ചതായി റിപ്പോർട്ടുകൾ. 2021-ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ മെന്ററായി പ്രവർത്തിച്ചിരുന്നു, വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും യഥാക്രമം ക്യാപ്റ്റനും പരിശീലകനുമായി നിന്ന ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിൽ എത്തുന്നതിൽ പരാജയപ്പെട്ടു. ടൂർണമെന്റിൽ, ബദ്ധവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന് അവർ പരാജയപ്പെട്ടു. ലോകകപ്പിൽ മെൻ ഇൻ ഗ്രീനിനോട് അവരുടെ ആദ്യ തോൽവിയായിരുന്നു ഇത്.
ക്രിക്ക്ബ്ലോഗർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ധോണിക്ക് ഈ സ്ഥാനം വാഗ്ദാനം ചെയ്തതായി ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. “ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ ധോണിക്ക് അവസരം നൽകുന്നു” വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ, സമർത്ഥമായ നേതൃത്വം, ഉയർന്ന സമ്മർദ്ദമുള്ള ടൂർണമെന്റുകൾ വിജയിച്ചതിലെ പരിചയം എന്നിവ മറ്റൊരു ലോക കിരീട വെല്ലുവിളിക്ക് ടീമിനെ സജ്ജമാക്കുന്നതിൽ ഉപയോഗപ്രദമാകുമെന്ന് ബോർഡ് കരുതുന്നു.
എന്നിരുന്നാലും, ഗൗതം ഗംഭീർ ടീമിന്റെ മുഖ്യ പരിശീലകനായതിനാൽ ധോണി ഈ ഓഫർ സ്വീകരിക്കാൻ മടിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് ഗംഭീറും ധോണിയും പരസ്പരം ബഹുമാനം പങ്കിടുന്നുണ്ടെങ്കിലും, അവർ പല കാര്യങ്ങൾ കൊണ്ടും പരസ്പരം അത്ര സ്വരച്ചേർച്ചയിൽ അല്ല.













Discussion about this post