Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ബാങ്ക് ക്ലർക്കിൽ നിന്ന് ശതകോടീശ്വരനിലേക്ക്; ഒടുവിൽ ജയിൽവാസം! കേരളം കണ്ട ഏറ്റവും വലിയ ബിസിനസ്സ് ട്വിസ്റ്റ്; അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപവും പതനവും

by Brave India Desk
Dec 26, 2025, 10:44 am IST
in Business
Share on FacebookTweetWhatsAppTelegram

അറ്റ്ലസ് ജ്വല്ലറി… ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന ആ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രതാപം ഓർമ്മിക്കാൻ. ആകാശത്തോളം ഉയർന്ന ഒരു ബിസിനസ്സ് സാമ്രാജ്യം  അഗാധമായ വീഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.  തൃശൂരിലെ മുല്ലശ്ശേരിയിൽ ഒരു സാധാരണ കുടുംബത്തിലാണ് എം.എം. രാമചന്ദ്രൻ ജനിച്ചത്. പഠനത്തിന് ശേഷം കാനറ ബാങ്കിൽ ജോലിക്ക് കയറിയ അദ്ദേഹം പിന്നീട് കുവൈറ്റിലേക്ക് വിമാനം കയറി. അവിടെ കുവൈറ്റ് കൊമേഴ്സ്യൽ ബാങ്കിൽ പണം എണ്ണുന്ന ജോലിയിലായിരുന്നു അദ്ദേഹം. എന്നാൽ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു.

1981-ൽ, തന്റെ കൈയിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും വലിയൊരു സ്വപ്നവും ചേർത്ത് അദ്ദേഹം കുവൈറ്റിലെ സുഖ് അൽ വാതിയയിൽ ആദ്യത്തെ ജ്വല്ലറി തുറന്നു. ‘അറ്റ്ലസ്’ എന്ന പേര് അവിടെ പിറന്നു. അറ്റ്ലസ്’ എന്ന ആ പേര് ഒരു ബ്രാൻഡായല്ല, മറിച്ച് ഒരു വിപ്ലവമായാണ് വളർന്നത്. ഗൾഫിലെ മലയാളികൾക്ക് സ്വർണ്ണം എന്നാൽ അറ്റ്ലസ് എന്നായി മാറി.

Stories you may like

അധ്യാപകനിൽ നിന്ന് ശതകോടീശ്വരനിലേക്ക്; വീണ്ടും പൂജ്യത്തിലേക്ക്! ബൈജൂസിന്റെ പതനം.

ദേ കണ്ണൻ വിളിക്കുന്നു..;അജ്ഞാത നമ്പറുകൾക്ക് പേരിട്ട ആപ്പ്|രണ്ട് യുവാക്കളുടെ അതിബുദ്ധി

കുവൈറ്റിലെ യുദ്ധകാലത്ത് എല്ലാം നഷ്ടപ്പെട്ടെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം ദുബായിൽ ഉയിർത്തെഴുന്നേറ്റു. പിന്നീട് കണ്ടത് അവിശ്വസനീയമായ വളർച്ചയായിരുന്നു. യുഎഇ, ഇന്ത്യ, സൗദി എന്നിവിടങ്ങളിലായി 50-ലധികം ഷോറൂമുകൾ. അക്കാലത്ത് മലയാളികൾക്ക് അറ്റ്ലസ് രാമചന്ദ്രൻ വെറുമൊരു ബിസിനസ്സുകാരനായിരുന്നില്ല. സ്വന്തം പരസ്യത്തിൽ സ്വയം വന്ന് സംസാരിച്ച അദ്ദേഹം നമ്മുടെ കുടുംബത്തിലെ ഒരാളായി മാറി. “അറ്റ്ലസ് ജ്വല്ലറി… ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന ആ വാക്കുകൾ മലയാളികൾ ഏറ്റെടുത്തു. സിനിമാ ലോകത്തും അദ്ദേഹം തിളങ്ങി. വൈശാലിയും സുകൃതവും പോലുള്ള എക്കാലത്തെയും വലിയ ഹിറ്റുകൾക്ക് അദ്ദേഹം പണം നൽകി.

എന്നാൽ പ്രതാപത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വിധി ചതിയുടെ രൂപത്തിൽ എത്തിയത്.ബിസിനസ്സ് വലിയ സാമ്രാജ്യമായപ്പോൾ രാമചന്ദ്രൻ കലയിലും സാഹിത്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  ബിസിനസ്സ് സാമ്രാജ്യം ആഗോളതലത്തിൽ വളർത്താനുള്ള ശ്രമത്തിനിടയിൽ വിശ്വസ്തരായ പലരും അദ്ദേഹത്തെ ചതിക്കാൻ തുടങ്ങി. വായ്പകളെക്കുറിച്ചും ചെക്കുകളെക്കുറിച്ചും അദ്ദേഹത്തിന് തെറ്റായ വിവരങ്ങൾ നൽകി. തന്റെ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ഉണ്ടായ പാളിച്ചകളും, ചിലരുടെ കുതന്ത്രങ്ങളും ചേർന്ന് അദ്ദേഹത്തെ വലിയൊരു കടക്കെണിയിലേക്ക് തള്ളിവിട്ടു. 2015-ലെ ഒരു പ്രഭാതത്തിൽ ദുബായിലെ ബിസിനസ്സ് ലോകത്തെ നടുക്കിക്കൊണ്ട് രാമചന്ദ്രൻ അറസ്റ്റിലായി. 1000 കോടിയോളം രൂപയുടെ കടബാധ്യതയും വണ്ടിച്ചെക്കുകൾ മടങ്ങിയതുമായിരുന്നു കാരണം.

20-ഓളം ബാങ്കുകൾ ഒരേസമയം അദ്ദേഹത്തിന് നേരെ തിരിഞ്ഞു. താൻ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്ന് തിരിച്ചറിയുമ്പോഴേക്കും അദ്ദേഹം തടവറയുടെ ഇരുളിലേക്ക് തള്ളപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജ്വല്ലറികൾ സീൽ ചെയ്യപ്പെട്ടു, ആസ്തികൾ കണ്ടുകെട്ടി. ഒരു രാത്രി കൊണ്ട് സ്വർണ്ണരാജാവ് വെറുമൊരു തടവുകാരനായി.

മൂന്ന് വർഷം അദ്ദേഹം ജയിലിൽ കഴിഞ്ഞു. അക്കാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ ഇന്ദിരാ രാമചന്ദ്രൻ നടത്തിയ പോരാട്ടം മറക്കാനാവില്ല. ജയിലിന് പുറത്ത് ബാങ്കുകളുമായും നിയമവുമായും അവർ ഒറ്റയ്ക്ക് പോരാടി. 2018-ൽ ജയിൽ മോചിതനായി പുറത്തിറങ്ങിയ രാമചന്ദ്രൻ കണ്ടത് തന്റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതാണ്. പക്ഷേ, ആ എഴുപതുകാരന്റെ ഉള്ളിലെ കനൽ അപ്പോഴും കെട്ടിരുന്നില്ല.

“എന്റെ ശരീരത്തിൽ ജീവനുള്ളടത്തോളം കാലം ആരുടെയും ഒരു പൈസ പോലും ബാക്കി വെക്കില്ല,” അദ്ദേഹം പ്രഖ്യാപിച്ചു.

തന്റെ അവസാന ശ്വാസം വരെ ഓരോ കടക്കാരന്റെയും പണം തിരിച്ചുനൽകാൻ അദ്ദേഹം ഓടിനടന്നു. കടങ്ങൾ പൂർണ്ണമായും തീർക്കാൻ കഴിഞ്ഞില്ലെങ്കിലും, താൻ ചതിക്കപ്പെട്ടതാണെന്നും താനൊരു കുറ്റവാളിയല്ലെന്നും ലോകത്തോട് പറയാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.ഭാര്യ ഇന്ദിരക്കൊപ്പം ഒരു കൊച്ചു മുറിയിൽ താമസിക്കുമ്പോഴും അദ്ദേഹം സ്വപ്നം കണ്ടത് തന്റെ ആസ്തികൾ വിറ്റ് എല്ലാവർക്കും പണം നൽകി അഭിമാനത്തോടെ മടങ്ങുന്നതിനെക്കുറിച്ചായിരുന്നു.പക്ഷേ, കാലം അദ്ദേഹത്തിന് കൂടുതൽ സമയം നൽകിയില്ല. 2022 ഒക്ടോബറിൽ ദുബായിലെ ഒരു ആശുപത്രിയിൽ വെച്ച് അദ്ദേഹം വിടവാങ്ങി.

ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപൻ, ലോകം കണ്ട ഏറ്റവും വലിയ ചതികളുടെയും വീഴ്ചകളുടെയും ഇരയായി ഒടുവിൽ വിടവാങ്ങി. ആകാശത്തോളം ഉയർന്ന ‘അറ്റ്ലസ്’ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു.

Tags: atlas ramachandranbusiness
ShareTweetSendShare

Latest stories from this section

“കുഞ്ഞിന്റെ അലർജി മാറ്റാൻ തുടങ്ങിയത് 10,000 കോടിയുടെ സാമ്രാജ്യമായി! മാമഎർത്ത് വിപ്ലവം

“കുഞ്ഞിന്റെ അലർജി മാറ്റാൻ തുടങ്ങിയത് 10,000 കോടിയുടെ സാമ്രാജ്യമായി! മാമഎർത്ത് വിപ്ലവം

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

ദാരിദ്ര്യത്തിൽ നിന്നും ജനിച്ച സ്വർണമുത്ത്;ഫെറേറോ റോഷർ വല്യ പുള്ളിയായ കഥ

ദാരിദ്ര്യത്തിൽ നിന്നും ജനിച്ച സ്വർണമുത്ത്;ഫെറേറോ റോഷർ വല്യ പുള്ളിയായ കഥ

Discussion about this post

Latest News

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies