മഞ്ചേശ്വരം; എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഫാസിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കിൽ ബിജെപി ജയിച്ചുവരാൻ സാധ്യതയുള്ള പത്ത് മണ്ഡലത്തിലെങ്കിലും പൊതു സ്ഥാനാർഥിയെ നിർത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. പൊതുസ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുമെന്നും സി.പി.എ ലത്തീഫ് അറിയിച്ചു .
ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കും .നേമത്തും മഞ്ചേശ്വരത്തും നേരത്തേ ബിജെപിക്കെതിരെയുള്ള സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടുണ്ട്. നേമത്ത് ശിവൻകുട്ടിയെയും പിന്തുണച്ചിരുന്നു. ഇനി അങ്ങനെ ചെയ്യാന്‍ ആലോചിക്കുന്നില്ലെന്നും പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനമെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി . എസ്ഡിപിഐ ദേശീയ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞതവണ കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ചത്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഫാസിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കിൽ ബിജെപി ജയിച്ചുവരാൻ സാധ്യതയുള്ള പത്ത് മണ്ഡലത്തിലെങ്കിലും പൊതു സ്ഥാനാർഥിയെ നിർത്തണം. എങ്കിൽ ഞങ്ങളും പിന്തുണക്കും. അതല്ലെങ്കിൽ ഇടതുപക്ഷത്തെയോ വലതുപക്ഷത്തേയോ വിജയിപ്പിക്കാനുള്ള തീരുമാനവുമായി എസ്ഡിപിഐ മുന്നോട്ട് പോകില്ല.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, എന്നാൽ സിപിഎം വിരുദ്ധ വികാരം ഉണ്ട് എന്നാണ് സി.പി.എ ലത്തീഫ് മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്ന നിലപാട് എടുത്തിട്ടില്ല. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെയാണ് എസ്ഡിപിഐ കാണുന്നത്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് നോക്കുന്നില്ല’. സി.പി.എ ലത്തീഫ് പറഞ്ഞു













Discussion about this post