കേന്ദ്ര ബജറ്റ് 2026-നെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തോട് കേന്ദ്രം തുടരുന്ന വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ബജറ്റെന്നും ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം ധനമന്ത്രി മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് (AIIMS), ശബരി റെയിൽവേ, വിഴിഞ്ഞം വികസനം തുടങ്ങിയവ പാടെ തഴയപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് കേന്ദ്രം പ്രഖ്യാപിച്ച ധാതു ഇടനാഴി സ്വകാര്യ കുത്തകകൾക്ക് വേണ്ടിയുള്ളതാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ, ചൈനയുടെ കുത്തക തകർക്കാനും ഭാരതത്തെ സ്വയംപര്യാപ്തമാക്കാനുമുള്ള മോദി സർക്കാരിന്റെ തന്ത്രപരമായ നീക്കത്തെ കേരളം രാഷ്ട്രീയമായി എതിർക്കുന്നത് നിർഭാഗ്യകരമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം തുറമുഖം വഴി ഭാരതത്തിന്റെ വ്യാപാര മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇത്തരം വിമർശനങ്ങൾ തളർത്തുമെന്നും അവർ വിമർശിക്കുന്നു.













Discussion about this post