ചുട്ടുപൊള്ളുന്ന വെയിലും വിജനമായ മലനിരകളും മാത്രം സാക്ഷിയായ ആ പകൽ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഒരു സംഘം അമേരിക്കൻ സൈനികർ നേരിട്ടത് അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷത്തെയായിരുന്നു. ഭീകരവാദികളെ വേട്ടയാടാനിറങ്ങിയ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റ്, ഒരു ഗുഹയുടെ അന്ധകാരത്തിൽ നിന്ന് പുറത്തേക്ക് വന്ന ആ രൂപത്തെ കണ്ട് ഒരു നിമിഷം സ്തംഭിച്ചുപോയി. പതിമൂന്ന് അടി ഉയരം, കത്തുന്ന ചുവപ്പ് നിറത്തിലുള്ള മുടി, കൈകളിൽ ആറ് വിരലുകൾ വീതം! പുരാണങ്ങളിലെ അസുരരൂപങ്ങളെ ഓർമ്മിപ്പിക്കുന്ന ആ ‘കാണ്ഡഹാർ ഭീമന്റെ’ കഥ ഇന്ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ചർച്ചയാകുകയാണ്.
2002-ൽ കാണ്ഡഹാറിലെ ഉൾനാടൻ മലനിരകളിൽ വെച്ച് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് 13 അടി ഉയരമുള്ള ഒരു ഭീമൻ മനുഷ്യനെ വെടിവെച്ചു കൊന്നുവെന്ന വാർത്തയാണ് വീണ്ടും ചർച്ചയാകുകയാണ്. ‘കാണ്ഡഹാർ ഭീമൻ’ (Kandahar Giant) എന്നറിയപ്പെടുന്ന ഈ ജീവിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ യുദ്ധവിവരണങ്ങൾക്കും അപ്പുറം ഒരു ഹൊറർ സിനിമയെ വെല്ലുന്ന രീതിയിലാണ് പുറത്തുവരുന്നത്.
അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി നടന്ന ‘ഓപ്പറേഷൻ എൻഡുറിംഗ് ഫ്രീഡം’ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. കാണ്ഡഹാറിലെ ഒരു വിദൂര പർവ്വത മേഖലയിൽ പട്രോളിംഗിന് പോയ ഒരു കൂട്ടം യുഎസ് സൈനികരെ പെട്ടെന്ന് കാണാതായി. അവരുമായുള്ള റേഡിയോ സന്ദേശങ്ങൾ നിലച്ചതോടെയാണ് സ്പെഷ്യൽ ഓപ്‌സ് യൂണിറ്റ് തിരച്ചിലിനായി മലനിരകളിലേക്ക് തിരിച്ചത്. കിലോമീറ്ററുകളോളം തിരച്ചിൽ നടത്തിയ സൈന്യം ഒരു വലിയ ഗുഹയ്ക്ക് മുന്നിലെത്തി. ഗുഹയ്ക്ക് ചുറ്റും സൈനിക ഉപകരണങ്ങൾ ചിതറിക്കിടന്നിരുന്നുവെങ്കിലും കാണാതായ സൈനികരെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആ നിമിഷമാണ് ഗുഹയ്ക്കുള്ളിൽ നിന്ന് ആ ഭീകരരൂപം പുറത്തേക്ക് വന്നത്.
മിസ്റ്റർ കെ. എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു മിലിട്ടറി കോൺട്രാക്ടർ 2016-ൽ നൽകിയ വെളിപ്പെടുത്തലുകൾ പ്രകാരം, ഗുഹയിൽ നിന്ന് പുറത്തുവന്നത് 13 അടിയോളം പൊക്കമുള്ള, കടും ചുവപ്പ് നിറത്തിലുള്ള മുടിയുള്ള ഒരു ഭീമൻ മനുഷ്യനായിരുന്നു. ഇയാൾക്ക് ഓരോ കൈകളിലും ആറ് വിരലുകൾ വീതമുണ്ടായിരുന്നുവെന്നും രണ്ട് നിര പല്ലുകൾ ഉണ്ടായിരുന്നുവെന്നും സാക്ഷികൾ പറയുന്നു. ഗുഹയിൽ നിന്ന് പുറത്തേക്ക് ചാടിയ ഈ ഭീമൻ താൻ കരുതിയിരുന്ന ഒരു കുന്തം ഉപയോഗിച്ച് ഒരു അമേരിക്കൻ സൈനികനെ കുത്തിക്കൊന്നു. ഇതോടെ മറ്റ് സൈനികർ ഒരേസമയം തങ്ങളുടെ അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ഭീമന് നേരെ നിറയൊഴിച്ചു. എം4 കാർബൈനുകളും എം107 ബാരറ്റ് റൈഫിളുകളും ഉപയോഗിച്ച് ഏകദേശം 30 സെക്കൻഡോളം തുടർച്ചയായി വെടിയുതിർത്ത ശേഷമാണ് ആ ജീവി നിലംപതിച്ചത്.
ചീഞ്ഞഴുകിയ മൃതദേഹത്തിന്റേതിന് സമാനമായ രൂക്ഷഗന്ധമായിരുന്നു ആ ഭീമന് ചുറ്റുമെന്നു സൈനികർ ഓർക്കുന്നു. കൊല്ലപ്പെട്ട ജീവിയുടെ മൃതദേഹം പിന്നീട് ഒരു ചിനൂക്ക് ഹെലികോപ്റ്ററിൽ കയറ്റി അവിടെ നിന്ന് മാറ്റി. ഇതിന് ശേഷം ഈ സംഭവത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ സൈനികരെ കൊണ്ട് രഹസ്യരേഖകളിൽ ഒപ്പുവെപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ‘സത്യം അറിയാൻ ലോകത്തിന് അവകാശമുണ്ട്’ എന്ന നിലപാടിൽ ചില സൈനികർ പിൽക്കാലത്ത് ഈ രഹസ്യം പുറത്തുവിടുകയായിരുന്നു.
ഭാരതീയ പുരാണങ്ങളിലും മറ്റ് പുരാതന സംസ്‌കാരങ്ങളിലും പറയുന്ന ‘അസുര’ രൂപങ്ങൾക്ക് സമാനമായ ഒന്നാണോ ഇത് എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, അഫ്ഗാൻ മലനിരകളിലെ രഹസ്യങ്ങൾ ഇന്നും ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്നു.













Discussion about this post