ഭീകരാക്രമണത്തിൽ നടുങ്ങി പാകിസ്താന്റ തലസ്ഥാനം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺമേഖലയിലുള്ള ഷിയാ മതകേന്ദ്രമായ തർലായ് ഇമാംബാർഗയ്ക്ക് (Tarlai Imambargah) നേരെവെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചാവേറാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്ത് പ്രധാന കവാടത്തിലൂടെ അകത്തേക്ക്കടക്കാൻ ശ്രമിച്ച ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരവാദത്തെ താലോലിക്കുന്നപാകിസ്താന് അതേ ഭീകരവാദം തന്നെ തിരിച്ചടിയാകുന്ന കാഴ്ചയ്ക്കാണ് ഇസ്ലാമാബാദ് സാക്ഷ്യംവഹിക്കുന്നത്.
പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞതാണ്വലിയ ദുരന്തം ഒഴിവാക്കിയത്. ചാവേറിന് ഹാളിനുള്ളിലേക്ക് കടക്കാൻ സാധിച്ചിരുന്നെങ്കിൽമരണസംഖ്യ നൂറിലധികം കടക്കുമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകരുകയുംവാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ പാകിസ്താൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (PIMS) പോളിക്ലിനിക് ആശുപത്രിയിലുംപ്രവേശിപ്പിച്ചു. സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ ഐജി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബലൂചിസ്താനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിഘടനവാദി ആക്രമണങ്ങളിൽ 250-ഓളം പേർകൊല്ലപ്പെട്ടതിന് പിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ ഈ സ്ഫോടനം. പാകിസ്താനിലെആഭ്യന്തര സുരക്ഷാ നില എത്രത്തോളം പരിതാപകരമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.













Discussion about this post