ക്വാലാലംപൂർ : പ്രധാനമന്ത്രി മോദിയുടെ മലേഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ രണ്ടാം ദിവസം ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രതിരോധ രംഗത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ആണ് ഒപ്പ് വെച്ചിട്ടുള്ളത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, സമുദ്ര സുരക്ഷ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും മലേഷ്യയും തമ്മിൽ ധാരണയായി.
സെമികണ്ടക്ടറുകൾ, നവീകരണം തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിലും പങ്കാളിത്തം വികസിപ്പിക്കുന്നതിലുമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ‘ഭാവിയിലെ വെല്ലുവിളികൾ’ എന്നതായിരിക്കും ഇത്തവണത്തെ അജണ്ടയെന്ന് സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. സമുദ്ര സുരക്ഷയിലും പ്രതിരോധ നിർമ്മാണത്തിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.
കൂടാതെ, ഇന്ത്യയും മലേഷ്യയും തമ്മിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഫിൻടെക്, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പൊതു ചട്ടക്കൂട് വികസിപ്പിച്ചെടുത്തു. പുനരുപയോഗ ഊർജ്ജം, നൈപുണ്യ വികസനം തുടങ്ങിയ പുതിയ മേഖലകളിലേക്ക് സഹകരണം വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. സമുദ്ര സുരക്ഷയിലും പ്രതിരോധ നിർമ്മാണത്തിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ധാരണയായി.













Discussion about this post