ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ട് ഫെബ്രുവരി 17-ന് ബിഎൻപിചെയർമാൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദാക്കയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള സതേൺ പ്ലാസയിൽ വെച്ച് നടക്കുന്ന ഈ വമ്പൻചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎൻപി ഔദ്യോഗികമായി ക്ഷണിച്ചു കഴിഞ്ഞു.
വൻ വിജയത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തുന്ന ബിഎൻപി, ഇന്ത്യയുമായുള്ള ബന്ധത്തിന്നൽകുന്ന വലിയ പ്രാധാന്യമാണ് ഈ ക്ഷണത്തിലൂടെ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്പിന്നാലെ താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രി മോദിയുടെ നടപടിഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ നയതന്ത്ര സൗഹൃദത്തിന്റെ തുടക്കമായാണ്വിലയിരുത്തപ്പെടുന്നത്.
ദേശീയതയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്ന മോദി സർക്കാരിനെസംബന്ധിച്ചിടത്തോളം ബംഗ്ലാദേശിലെ ഈ അധികാരമാറ്റം അതീവ നിർണ്ണായകമാണ്. മുൻപ്ബിഎൻപി അധികാരത്തിലിരുന്ന കാലത്തെ അനുഭവങ്ങൾ ഉണ്ടെങ്കിലും, താരിഖ് റഹ്മാന്റെ പുതിയനേതൃത്വം ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. തീവ്രവാദ വിരുദ്ധപോരാട്ടത്തിലും അതിർത്തി സുരക്ഷയിലും ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന്ബിഎൻപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുന്നചടങ്ങിൽ മോദി പങ്കെടുക്കുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെഅയൽപക്ക നയതന്ത്രത്തിൽ (Neighbourhood First Policy) ബംഗ്ലാദേശിന് എന്നുംമുൻഗണനയുണ്ട്. താരിഖ് റഹ്മാന്റെ ക്ഷണം സ്വീകരിച്ച് മോദി എത്തുകയാണെങ്കിൽ, അത്മേഖലയിലെ പാക് അനുകൂല ശക്തികൾക്ക് നൽകുന്ന ശക്തമായ താക്കീതായി മാറും.










Discussion about this post