ടെൽ അവീവ് : ഇസ്രായേലിന്റെ മാരകമായ സാങ്കേതികവിദ്യ ഇന്ത്യ അർമേനിയയ്ക്ക് കൈമാറിയെന്ന അസർബൈജാന്റെ ആരോപണം തള്ളി ഇസ്രായേൽ. അർമേനിയൻ കമ്പനിയായ ഡാവാരോ അടുത്തിടെ പുറത്തിറക്കിയ ഡ്രോൺ ആയ ഡ്രാഗൺഫ്ലൈ-3 ഇസ്രായേലിന്റെ ഹീറോപ്പ് ഡ്രോണിന് സമാനമാണെന്നും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലൂടെ അർമേനിയയിൽ എത്തിയെന്നുമാണ് അസർബൈജാൻ ആരോപണമുന്നയിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിച്ചു.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പ്രയോജനം ലഭിക്കുന്നത് സംഘർഷം ഇല്ലാത്തിടത്ത് സംഘർഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് എന്ന് ഇസ്രായേൽ വ്യക്തമാക്കി. 2020 ലെ നാഗൊർണോ-കറാബഖ് യുദ്ധത്തിൽ അസർബൈജാന്റെ പങ്കാളിയായിരുന്നു ഇസ്രായേൽ. പാകിസ്താനുമായും അടുത്ത ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് അസർബൈജാൻ. അതേസമയം ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന ഉപഭോക്താവാണ് അർമേനിയ. പിനാക്ക മുതൽ ആകാശ്, സ്വാതി ആയുധ ലൊക്കേറ്റിംഗ് റഡാർ പോലുള്ള മിസൈലുകൾ വരെയുള്ള ഉപകരണങ്ങൾ ഇന്ത്യ അർമേനിയക്ക് നൽകിയിട്ടുണ്ട്.










Discussion about this post