ശബരിമലയിൽ സ്വർണ്ണം കട്ടവർ അവഹേളിച്ചത് യഥാർത്ഥ വിശ്വാസികളെ എന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി.”കള്ളന് കഞ്ഞിവെച്ചവൻ” എന്നപോലെ ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണ സമയത്ത് ഭരണകക്ഷിയോടൊപ്പം ആയിരുന്നു സിപിഐ എന്നത് നേതാവ് മറന്നുപോയി എന്ന് തോന്നുന്നു” ഡി എസ് പി പ്രസിഡൻറ് കെ എസ് ആർ മേനോൻ പറഞ്ഞു.
ശബരിമലയിൽ മാത്രമല്ല മറ്റു ഹിന്ദു ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ തക്കതായ നടപടി എടുക്കാൻ പരാജയപ്പെട്ട ഭരണകക്ഷിയുടെ ഭാഗമാണ് സിപിഐ, ഡിഎസ്ജെപിജനറൽ സെക്രട്ടറി എസ് എസ് മേനോൻ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ പാർട്ടി സിബിഐ അന്വേഷണം തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടതാണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യത്തിൽ സത്യം പുറത്തു കൊണ്ടുവരണമെങ്കിൽ സ്വതന്ത്ര അന്വേഷണ ഏജൻസികൾ രംഗത്തുവരണം.
അന്വേഷണത്തിൽ ജയിലിൽ ആയ ആരോപിതർ ഓരോന്നായി ജാമ്യത്തിൽ ഇറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്. കൂടാതെ ശബരിമലയിലെ സ്വർണ്ണ പാളികളുടെ വലിയ ഭാഗങ്ങൾ വികലമായി മുറിച്ചെടുത്ത് പരിശോധനയ്ക്ക് എന്ന് പറഞ്ഞ് മാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ആധുനിക രീതിയിൽ സ്വർണ്ണത്തിൻറെ പ്യൂരിറ്റി അളക്കാൻ ധാരാളം വ്യവസ്ഥകൾ ഉള്ളപ്പോൾ ഇത്തരം നടപടികൾ എന്തിനെന്ന് കോടതി ചോദിക്കണമെന്ന് ഡി എസ് ജെ പി ആവശ്യപ്പെടുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ഇതിനൊക്കെ ഉത്തരവാദികളായവരെ പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










Discussion about this post