മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ കൂട്ടത്തോടെ ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റുകൾ നൽകിയത് സംശയാസ്പദമാണെന്ന് സർക്കാർ. അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ഒരുമിച്ച് ന്യൂനപക്ഷ പദവി ലഭിച്ചത്. മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ച ദിവസങ്ങളിൽ ആയിരുന്നു ഈ സർട്ടിഫിക്കറ്റുകൾ നൽകിയത് എന്നുള്ളതിനാൽ കൃത്രിമം നടന്നതായി സംശയിക്കപ്പെടുന്നു. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണം പ്രഖ്യാപിച്ചു.
2026 ജനുവരി 28 നും ജനുവരി 31 നും ഇടയിൽ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് മഹാരാഷ്ട്രയിൽ ന്യൂനപക്ഷ പദവി ലഭിച്ചത്. ഈ ഫയലുകളിൽ അജിത് പവാർ നേരത്തേ ഒപ്പിട്ടിരുന്നോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണശേഷം ഏതെങ്കിലും തലത്തിൽ ക്രമക്കേടുകളോ കൃത്രിമത്വമോ നടന്നിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. എന്തെങ്കിലും തെറ്റ് പുറത്തുവന്നാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.









Discussion about this post