ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ലോറ ലൂമർ. ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ചുള്ള തന്റെ മുൻകാല പരാമർശങ്ങൾക്കാണ് അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും കടുത്ത ട്രംപ് പിന്തുണക്കാരിയുമായ ലോറ ലൂമർ ക്ഷമാപണം നടത്തിയത്. ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ലോറ സൂചിപ്പിച്ചു. ഇന്ത്യയോട് തനിക്ക് ഒരു വെറുപ്പും ഇല്ലെന്നും താൻ പറഞ്ഞതെല്ലാം തന്റെ രാജ്യത്തോടും പൗരന്മാരോടുമുള്ള സ്നേഹം കൊണ്ടാണെന്നും ലോറ വ്യക്തമാക്കി.
നേരത്തെ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ലോറ ലൂമർ ഇന്ത്യയെയും ഇന്ത്യക്കാരെയും വിമർശിക്കുന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാർക്കെതിരെയും അവർ സമൂഹമാധ്യമങ്ങളിലൂടെ എഴുതി. എന്നാൽ ഒടുവിലായി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യക്കാർക്ക് എതിരായ തന്റെ മുൻ അഭിപ്രായങ്ങളിൽ ക്ഷമ ചോദിക്കുന്നതായി ലോറ വ്യക്തമാക്കി. ഇന്ത്യയോടോ ഹിന്ദുക്കളോടോ തനിക്ക് ഒരു വിദ്വേഷവും ഇല്ല എന്നും ഹിന്ദുക്കളുടെ അവകാശങ്ങളെ പിന്തുണയ്ക്കുകയും ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുകയും ചെയ്തിട്ടുള്ള ആളാണ് താനെന്നും ലോറ വ്യക്തമാക്കി.
എന്നാൽ എച്ച്-1ബി വിസകളെ ഞാൻ എതിർക്കുന്നത് തുടരുമെന്നും
ലോറ ലൂമർ പറഞ്ഞു, “എച്ച്-1ബി വിസകളെ എതിർത്തതിന് ഞാൻ ക്ഷമ ചോദിക്കില്ല, കാരണം അമേരിക്കയുടെ താൽപ്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ് എന്റെ ജോലി. നമ്മുടെ കുടിയേറ്റ, തൊഴിൽ നിയമങ്ങൾ ചൂഷണം ചെയ്യപ്പെട്ടു. അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി ഞാൻ തുടർന്നും പോരാടും,” എന്നും ലോറ അറിയിച്ചു.








