റിയാദ് : സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ആക്രമണം നടത്തി ഇറാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 10 യുഎസ് സൈനികർക്ക് പരിക്കേറ്റു. റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആണ് ഇറാൻ ലക്ഷ്യമിട്ടത്.
പരിക്കേറ്റ സൈനികർക്ക് പുറമെ, താവളത്തിൽ നിർത്തിയിട്ടിരുന്ന യുഎസ് റീഫ്യൂവലിംഗ് വിമാനങ്ങൾക്കും ഒരു E-3 സെൻട്രി അവാക്സ് വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിനിടെ റിയാദ് ലക്ഷ്യമാക്കി വന്ന മറ്റ് ചില മിസൈലുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിൽ അമേരിക്കയും ഇസ്രായേലും ഇറാന് നേരെ കൂടുതൽ ശക്തമായ തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.








