ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിജയിച്ചെങ്കിലും, ക്രിക്കറ്റ് ലോകം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് ലഖ്‌നൗ പേസർ ആവേശ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ചാണ്. വിജയത്തിന് തൊട്ടടുത്ത നിമിഷം ആവേശ് നടത്തിയ അനാവശ്യമായ ഒരു പ്രവൃത്തി ടീമിന് തന്നെ വിനയാകേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.
മത്സരം ജയിക്കാൻ ലഖ്‌നൗവിന് അവസാന 2 പന്തിൽ 1 റൺസ് വേണമായിരുന്നു. ജയദേവ് ഉനദ്കട്ട് എറിഞ്ഞ പന്തിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് തകർപ്പൻ ഒരു ഫോറിലൂടെ ടീമിനെ വിജയിപ്പിച്ചു. പന്ത് ബൗണ്ടറി ലൈനിലേക്ക് നീങ്ങുമ്പോൾ, ഡഗ്ഔട്ടിന് സമീപം നിൽക്കുകയായിരുന്ന ആവേശ് ഖാൻ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി. പന്ത് ബൗണ്ടറി കുഷ്യനിൽ തൊടുന്നതിന് തൊട്ടുമുമ്പ് തന്റെ ബാറ്റുകൊണ്ട് ആവേശ് പന്തിനെ ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ചടിച്ചു.
ആവേശ് ഖാന്റെ ഈ പ്രവൃത്തി വലിയ നിയമപ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു നോൺ-ഫീൽഡർ (കളത്തിലില്ലാത്ത താരം) പന്തിൽ സ്പർശിച്ചാൽ ആ പന്ത് അപ്പോൾ തന്നെ ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കാൻ അമ്പയർക്ക് അധികാരമുണ്ട്. ഫീൽഡിംഗിൽ മനപ്പൂർവ്വം തടസ്സമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ സൺറൈസേഴ്‌സിന് 5 പെനാൽറ്റി റൺസ് വരെ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.
ഭാഗ്യവശാൽ, ആ സമയത്ത് ഫീൽഡർമാർ ആരും പന്തിന് സമീപം ഇല്ലാതിരുന്നതിനാലും, പന്ത് ഉറപ്പായും ബൗണ്ടറി കടക്കുമായിരുന്നു എന്നതിനാലും അമ്പയർമാർ ലഖ്‌നൗവിന് വിജയം അനുവദിച്ചു. എന്നാൽ ഹൈദരാബാദ് ടീം ഇതിനെതിരെ ബിസിസിഐക്ക് പരാതി നൽകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
Why Avesh Khan Is So Annoying First he smashed his helmet, then hit the ball with his bat even though it hadn’t reached the boundary the umpire should ban him for one match Or Umpire Should Do That Delivery Dead Ball 😡
pic.twitter.com/3xl2WxJlgh— ValenceCricket (@CricketValence) April 5, 2026












