ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റുകൾക്കിടയിൽ കാൽ കുടുങ്ങി നരകിക്കുന്ന യാത്രക്കാരുടെദുരിതത്തിന് അറുതിയാകുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ്കാര്യേജുകളിലും സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻമനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസുകളിൽ കൂടുതൽ ആളുകളെ കുത്തിനിറച്ച്ലാഭമുണ്ടാക്കാൻ സീറ്റുകളുടെ എണ്ണം കൂട്ടുമ്പോൾ യാത്രക്കാർക്ക് ഇരിക്കാൻ പോലും കഴിയാത്തസാഹചര്യം വ്യാപകമാണെന്ന പരാതിയിലാണ് നടപടി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. എല്ലാ ആർടിഒമാർക്കും ഉടൻ തന്നെ നിർദ്ദേശം കൈമാറാനും പരിശോധനകൾ കർശനമാക്കാനുംഉത്തരവിൽ വ്യക്തമാക്കുന്നു.
പേരാമ്പ്ര സ്വദേശി ടി.സി വിജീഷ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായകഇടപെടൽ ഉണ്ടായത്. മിക്ക സ്വകാര്യ ബസുകളിലും സീറ്റുകൾ തമ്മിൽ ആവശ്യത്തിന് അകലംപാലിക്കുന്നില്ലെന്നും, അനുവദനീയമായതിലും കൂടുതൽ സീറ്റുകൾ സ്ഥാപിക്കുന്നത് മൂലംയാത്രക്കാരുടെ കാൽമുട്ടുകൾ മുന്നിലെ സീറ്റിൽ ഇടിക്കുന്നതായും പരാതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ദീർഘദൂര യാത്രകളിൽ ഇത് യാത്രക്കാർക്ക് കടുത്ത ശാരീരികബുദ്ധിമുട്ടുകൾക്കും സന്ധിവേദനയ്ക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്കുംശാരീരിക അവശതകൾ ഉള്ളവർക്കും ഇത്തരം ഇടുങ്ങിയ സീറ്റുകളിലെ യാത്ര വലിയ പീഡനമായിമാറിയിരുന്നു. നിയമം അനുശാസിക്കുന്ന സെന്റിമീറ്റർ അകലം സീറ്റുകൾക്കിടയിൽ ഉണ്ടെന്ന്ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ നൽകാവൂ എന്നുംകമ്മീഷൻ ആവശ്യപ്പെട്ടു.
നിലവിൽ പല ബസ് ഉടമകളും ലാഭം കണക്കിലെടുത്ത് ബസിന്റെ ഉൾഭാഗത്ത് മാറ്റങ്ങൾ വരുത്തിസീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാറുണ്ട്. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെങ്കിലുംപലപ്പോഴും പരിശോധനകളിൽ നിന്ന് ഇവർ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പുതിയഉത്തരവോടെ ഇനി മുതൽ ആർടിഒ ഉദ്യോഗസ്ഥർ ബസുകളിൽ നേരിട്ടെത്തി സീറ്റുകൾക്കിടയിലെഅകലം അളന്ന് പരിശോധിക്കും. നിയമം ലംഘിക്കുന്ന ബസുകൾക്കെതിരെ പിഴ ചുമത്താനുംപെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും ട്രാൻസ്‌പോർട്ട് വകുപ്പിന്അധികാരമുണ്ടാകും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് വലിയആശ്വാസം നൽകുന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ പുതിയ ഉത്തരവ്.












