വാംഖഡെയിലെ റൺ ഒഴുകിയ പിച്ചിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത് ക്രുണാൽ പാണ്ഡ്യയുടെ സ്പെല്ലാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിൽ ആരും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നൽകിയില്ലെങ്കിലും ക്രുണാലിന്റെ പ്രകടനമാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സ്കാനിംഗ് ഫലം വന്നതിന് ശേഷം മാത്രമേ ഏപ്രിൽ 16 വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള (PBKS) ഹോം മത്സരത്തിൽ രോഹിത് കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആർസിബിക്കെതിരായ റൺ ചേസിനിടെ 19 റൺസെടുത്തു നിൽക്കെയാണ് ആറാം ഓവറിൽ രോഹിത് റിട്ടയേർഡ് ഹർട്ട് ആയി ക്രീസ് വിട്ടത്. പിന്നീട് അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.
മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ ഷെർഫെയ്ൻ റൂഥർഫോർഡ് രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് സൂചന നൽകിയിരുന്നു. “എനിക്ക് കൃത്യമായി അറിയില്ല, ഒരുപക്ഷേ അതൊരു ഹാംസ്ട്രിങ് പ്രശ്നമാകാം. ഞാൻ ഡഗ് ഔട്ടിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,” റൂഥർഫോർഡ് വ്യക്തമാക്കി.
ഈ സീസണിൽ മുംബൈക്കായി ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമ്മയാണ്. 165.06 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 45.66 ശരാശരിയിലും 137 റൺസാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ കെകെആറിനെതിരെ അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം തുടർന്നുള്ള മത്സരങ്ങളിലും മികച്ച തുടക്കം നൽകിയിരുന്നു. കഴിഞ്ഞ സീസണിലും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് രോഹിത്തിന് ഒരു മത്സരം നഷ്ടമായിരുന്നു.












