പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴക്കി ഇറാനിയൻ തീരങ്ങളിൽ അമേരിക്കൻ നാവികസേനയുടെ അപ്രമാദിത്വം. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത യുഎസ്, ഇറാന്റെ എല്ലാ പ്രധാന തുറമുഖങ്ങളും ഉപരോധിച്ചതോടെ മേഖലയിൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിനിടെ,ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ നാവികപ്പടയുടെ നട്ടെല്ലൊടിച്ചുവെന്നും 158 ഇറാനിയൻ കപ്പലുകൾ ഇതിനോടകം തന്നെ സമുദ്രത്തിന്റെ അടിത്തട്ടിലായെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാൻ നാവികസേന പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണെന്നും ഇനി അവരുടെ കൈവശമുള്ളത് ചുരുക്കം ചില ‘ഫാസ്റ്റ് അറ്റാക്ക്’ കപ്പലുകൾ മാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ ബ്ലോക്കേഡിന് (ഉപരോധം) സമീപം വരാൻ ഏതെങ്കിലും ഇറാനിയൻ കപ്പലുകൾ മുതിർന്നാൽ അവ നിമിഷങ്ങൾക്കുള്ളിൽ തകർക്കപ്പെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. “അവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ്,ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും ഉടൻ തന്നെ ഇല്ലാതാക്കും. അത് അതിക്രൂരവും വേഗത്തിലുള്ളതുമായിരിക്കും” – ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഈ കർശന നിലപാട് ചൈന പോലുള്ള രാജ്യങ്ങൾക്കും ഇറാനുമായി അടുപ്പം പുലർത്തുന്ന വിഘടനവാദ ശക്തികൾക്കും കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ നീക്കങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ ഗുണ്ടായിസത്തിനും അറുതി വരുത്താതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വൈറ്റ് ഹൗസ്












