“രാത്രി എത്ര മണിക്ക് കിടന്നു എന്നതല്ല പ്രശ്നം, രാവിലെ എത്ര മണിക്ക് എഴുന്നേറ്റു എന്നതാണ്മലയാളിയുടെ അളവുകോൽ.” സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നഒരു വിഷയമാണിത്. മതിയാവോളം ഉറങ്ങുന്നത് ഒരു വലിയ അപരാധമായും മടിയായും വാശിയായും കാണുന്ന നമ്മുടെ സമൂഹത്തിന്റെ ശീലങ്ങളെക്കുറിച്ചാണ് ഈ ചർച്ചകൾ വിരൽചൂണ്ടുന്നത്. അവധി ദിവസങ്ങളിൽ പോലും അല്പം വൈകി എഴുന്നേറ്റാൽ മാതാപിതാക്കളിൽ നിന്നുംമുതിർന്നവരിൽ നിന്നും കേൾക്കേണ്ടി വരുന്ന പരിഹാസങ്ങൾ കുറച്ചൊന്നുമല്ല. ‘സൂര്യൻ ഉച്ചിയിൽഎത്തിയിട്ടും കിടന്നുറങ്ങുന്നോ’ എന്ന സ്ഥിരം ചോദ്യം കേൾക്കാത്ത ഒരു മലയാളി യുവാവ് പോലുംഇന്ന് ഉണ്ടാകില്ല.
ഉച്ചയ്ക്ക് ഒന്ന് മയങ്ങിയാൽ അത് വലിയൊരു കുറ്റമായി കാണുന്നവരും എട്ടു മണിക്കൂർ ഉറക്കംനിർബന്ധമാണെന്ന് പറഞ്ഞാൽ പുരികം ചുളിക്കുന്നവരും നമുക്കിടയിൽ ധാരാളമാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണെന്ന് ശാസ്ത്രംആവർത്തിച്ചു പറയുമ്പോഴും, ഉറക്കത്തെ വെറും ഉൽപ്പാദനക്ഷമതയുമായി (productivity) മാത്രംബന്ധിപ്പിക്കാനാണ് പലർക്കും താല്പര്യം.
കുറച്ചു സമയം കൂടുതൽ ഉറങ്ങുന്ന ഒരാളെ ‘അലസൻ’ എന്ന് മുദ്രകുത്താൻ സമൂഹം കാട്ടുന്നതിടുക്കം പലപ്പോഴും വ്യക്തികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ ഉറക്ക വിരുദ്ധ മനോഭാവംഅല്ലെങ്കിൽ ‘സ്ലീപ്പ് ഷെയ്മിംഗ്’ (Sleep Shaming) നമ്മുടെ കുടുംബങ്ങളിൽ പാരമ്പര്യമായികൈമാറി വരുന്ന ഒന്നാണെന്നും ഇതിന് മാറ്റം വരണമെന്നുമാണ് പുതിയ തലമുറ വാദിക്കുന്നത്. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുന്നത് മടിയല്ലെന്നും, അത് ആരോഗ്യകരമായജീവിതശൈലിയുടെ ഭാഗമാണെന്നും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കൃത്യമായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്ഡോക്ടർമാർ മുന്നറിയിപ്പ് നൽകുമ്പോഴും, നമ്മുടെ നാട്ടിലെ ഈ ‘ഉറക്കം തൂങ്ങി’ പരിഹാസങ്ങൾക്ക്മാത്രം കുറവില്ല.










