അമേരിക്കയുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ താവളങ്ങളിൽ സൗകര്യമൊരുക്കി പാകിസ്താൻ ഡബിൾ ഗെയിം കളിക്കുന്നതായി റിപ്പോർട്ട്. ഇസ്‌ലാമാബാദിന് സമീപമുള്ള നൂർ ഖാൻ എയർബേസിലാണ് ഇറാന്റെ സൈനിക വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
അമേരിക്കയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്താനിൽ സന്ദർശനം നടത്തുകയും സുരക്ഷാ കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യുന്ന അതേ സമയത്താണ് ഈ സംഭവം നടന്നത്. റാവൽപിണ്ടിയിലെ അതീവ സുരക്ഷയുള്ള സൈനിക താവളമാണ് നൂർ ഖാൻ എയർബേസ്. ഇവിടെ ഇറാന്റെ വിമാനങ്ങൾ എത്തിയത് പാകിസ്താന്റെ രഹസ്യ നീക്കങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.
ഒരു വശത്ത് സാമ്പത്തിക സഹായത്തിനും പ്രതിരോധ സഹകരണത്തിനുമായി അമേരിക്കയെ പ്രീണിപ്പിക്കുകയും, മറുവശത്ത് അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനുമായി രഹസ്യ സൈനിക സഹകരണം നടത്തുകയുമാണ് പാകിസ്താൻ ൻ ചെയ്യുന്നതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻറെ ഈ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കാം. പ്രത്യേകിച്ച് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്താൻറെ ആത്മാർത്ഥത അമേരിക്ക പലപ്പോഴും ചോദ്യം ചെയ്തിട്ടുള്ളതാണ്.
ഇറാൻ നിലവിൽ കടുത്ത അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്ന രാജ്യമാണ്. മേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അതീവ വഷളായ നിലയിലാണ്.ഇത്തരമൊരു സാഹചര്യത്തിൽ, അമേരിക്കൻ പ്രതിനിധികൾ രാജ്യത്തുള്ളപ്പോൾ തന്നെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കിയത് പാകിസ്താൻ ന്റെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. പാകിസ്താൻ ഒരേസമയം രണ്ട് വഞ്ചിയിൽ സഞ്ചരിക്കാൻ ശ്രമിക്കുകയാണെന്നും ഇത് അവരുടെ ആഗോള നയതന്ത്ര ബന്ധങ്ങളെ സങ്കീർണ്ണമാക്കുമെന്നുമാണ് റിപ്പോർട്ട്.












